ഇല്ലിമല-മൂഴിക്കൽത്തോടിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് നാലുവർഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇല്ലിമല-മൂഴിക്കൽത്തോടിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് നാലുവർഷം. പാലത്തിന്റെ അനുബന്ധ പാതയുടെ മധ്യഭാഗത്ത്‌ 80 മീറ്റർ നീളത്തിൽ വിണ്ടുകീറിയത് എപ്പോൾ വേണമെങ്കിലും തോട്ടിലേക്കു പതിക്കാം. നാലുവർഷം മുൻപാണ് സംരക്ഷണഭിത്തി തകർന്നത്. ഇതിനോടകം നാലുതവണ അടങ്കൽ തയ്യാറാക്കിയെങ്കിലും നിർമാണത്തിനു പണമനുവദിച്ചില്ല. ഉടൻ പണമനുവദിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടിയില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോടിന്റെ പ്രവൃത്തി ചെയ്യുമ്പോഴാണ് സംരക്ഷണഭിത്തി തകർന്നത്. ഇതിനുശേഷം ആഭാഗം പുനർനിർമിച്ചില്ല. പിന്നീട് ഒരോ വർഷം കഴിയുമ്പോഴും തകർച്ചയുടെ ആക്കം കൂടി. ഇപ്പോൾ വലിയ വാഹനങ്ങളൊന്നും സഞ്ചരിക്കില്ല.

മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ തോടിന്റെ വശത്ത് മുള കെട്ടിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പാണ് പണമനുവദിക്കേണ്ടത്. ആദ്യം 12 ലക്ഷത്തിന്റെ അടങ്കലാണ് തയ്യാറാക്കിയതെങ്കിൽ ഏറ്റവും ഒടുവിൽ തയ്യാറാക്കിയത് 20 ലക്ഷത്തിന്റേതാണ്. പണമനുവദിച്ചാൽ കൽക്കെട്ട് പണിയാമെന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ്. അതേസമയം കൂടുതൽ ഭാഗം തകരാതിരിക്കാൻ എത്രയുംവേഗം തോടിന്റെ ഭിത്തികെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....