തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഏഴുനില കെട്ടിടത്തിന്‍റെ മുകൾഭാഗം ഒഴിഞ്ഞുകിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ചികിത്സ വിഭാഗങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഏഴുനില കെട്ടിടത്തിന്‍റെ മുകൾഭാഗം ഒഴിഞ്ഞുകിടക്കുന്നു. 2019ൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാൻ വൈകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 2017ൽ മൂന്നുനിലയും രണ്ടാംഘട്ടം 2019ൽ നാലുനിലയുമാണ് നിർമിച്ചത്. തുടർന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും മുകളിലുള്ള രണ്ടുനില ഇലക്ട്രിക്കൽ ജോലികൾ നടത്താത്തത് മൂലം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിനായി 1.09 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും പണം അനുവദിച്ചിട്ടില്ല. നേത്ര ചികിത്സ സൗകര്യങ്ങൾക്കും ശസ്ത്രക്രിയ മുറിക്കുമായി ഒഴിച്ചിട്ട നാലാം നിലയും വെറുതെ കിടക്കുകയാണ്. അതിനിടെ സർക്കാർ പണം അനുവദിച്ചിട്ടും ഐസോലേഷൻ വാർഡ് നിർമാണം ആരംഭിച്ചില്ലെന്നും പരാതിയുണ്ട്.

ഐസോലേഷൻ വാർഡ് നിർമിക്കുന്നതിന് അഞ്ചുകോടിയാണ് അനുവദിച്ചത്. എന്നാൽ 2021 ജൂലൈ 28ന് അനുമതി ലഭിച്ച പദ്ധതിക്ക് ഇതുവരെ നടപടിയൊന്നും തുടങ്ങിയിട്ടില്ല. കെട്ടിടം നിർമിക്കേണ്ട സ്ഥലത്തെ മരങ്ങൾ മുറിച്ചുനീക്കുന്ന ജോലിപോലും ആരംഭിച്ചിട്ടില്ല. ആശുപത്രിയിലെ മലിനജല ശുചീകരണ പ്ലാന്റിന് രണ്ടരക്കോടി അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ആകെയുള്ള നാലുപേരില്‍ ഒരാള്‍ മാത്രമാണ് സര്‍ക്കാര്‍ തസ്തികയിലുള്ളത്. ബാക്കിയുള്ളവര്‍ എന്‍.എച്ച്.എം സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയതാണ്. സന്ധ്യക്കുശേഷം ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥതകളുമായി എത്തുന്നവരെയും അപകടങ്ങളിൽപെട്ട് പരിക്കേറ്റ് എത്തുന്നവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്നും ആരോപണമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...