രണ്ട് ഡോസ് വാക്സീനെടുത്തവരിൽ മരണനിരക്ക് 11% കുറവ് ; യുഎസ് പഠനം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : പൂർണമായി വാക്സിനേഷൻ ലഭിച്ച ആളുകൾ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തൽ. കുത്തിവെയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ഡെൽറ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും യുഎസ് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തൽ. കോവിഡ് വാക്സീനുകളുടെ തുടർച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്സിനേഷൻ എടുത്ത 86 ശതമാനത്തിലധികം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാൽ 75 വയസ്സിന് മുകളിലുള്ളവരിൽ 76 ശതമാനത്തിനും ആശുപത്രിവാസം ഒഴിവാക്കാനായി.

മോഡേണ വാക്സീന് മറ്റുള്ളവയേക്കാൾ 95 ശതമാനമാണ് ഫലപ്രാപ്തി. അമേരിക്കയിൽ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പ്രായമായവർക്കാണ് ആദ്യം നൽകുക. വാക്സീനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യ കുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തൽ. ജൂൺ മുതൽ ഓഗസ്റ്റ് വരെ ആശുപത്രികൾ, അത്യാഹിത വിഭാഗങ്ങൾ, അടിയന്തര പരിചരണ ക്ലിനിക്കുകൾ എന്നിവയിലെത്തിയ രോഗികളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...