ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റിയെന്ന് ജി സുധാകരൻ. തന്നെ സൈക്കോപ്പാത്തെന്ന വിളിച്ച ജെയിംസ് സമുവൽ സജി ചെറിയാന്‍റെ ക്രിമിനൽ സംഘത്തിൽ പെട്ടയാളാണ്. മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ലെന്നും ജി സുധാകരൻ വെളിപ്പെടുത്തി. അതേസമയം 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് സിപിഎം നേതാവും മന്ത്രിയുമായിരുന്ന ജി സുധാകരൻ കോൺഗ്രസ് പാളയത്തിൽ എത്തിയിരിക്കുന്നത്.
പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടിയിൽനിന്നും വിട്ടു നിൽക്കുന്നത്. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ സിപിഎം സീറ്റ് നൽകാത്തതിലും ജി സുധാകരന് അമർഷം ഉണ്ടായിരുന്നു. പിന്നാലെയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്.





























