ഗവി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഹാസ് പത്തനംതിട്ടയുടെ നേത്രുത്വത്തില്‍ ഗവിയിലെ ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ചു. എല്ലാ പുതുവർഷത്തിലും രമേശ് ചെന്നിത്തല കുടുംബസമേതം ആദിവാസി കുടിലുകള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അതിനു കഴിയാതെ വന്നതിനാലാണ് നഹാസ് പത്തനംതിട്ടയെ ഈ ദൌത്യം ഏല്‍പ്പിച്ചത്.
കുട്ടികൾക്ക് പുത്തനുടുപ്പ്, വർണ്ണ പെൻസിലുകൾ, പഠനോപകരണങ്ങൾ, മുതിർന്നവർക്ക് ബെഡ്ഷീറ്റുകൾ, കമ്പിളിപുതപ്പ് എന്നിവ നൽകി അവരോടൊപ്പം പുതുവര്‍ഷവും ആഘോഷിച്ച്, മധുര വിതരണവും നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെനിന്ന് മടങ്ങിയത്. ഗവിയിലെ ഏറ്റവും മുതിർന്ന വോട്ടറായ വള്ളിയമ്മാൾക്ക് അവരുടെ ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാന്റെ വിഗ്രഹം നൽകി.
കോവിഡ് മാനദണ്ഡങ്ങൾ കുടുംബമായി പാലിക്കുന്നതിനാൽ ആണ് പ്രതിപക്ഷ നേതാവിന് ഇത്തവണ ആദിവാസി ഊരുകളിലേക്ക് എത്താൻ കഴിയാഞ്ഞത്. ഷെമീർ തടത്തിൽ, ആരിഫ് ഖാൻ, സുരേഷ് കുമാർ, പുഷ്പമലർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.