ഹിമപാതം : 18 മണിക്കൂറിന്‌ ശേഷം പെൺകുട്ടിക്ക്‌ പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : വന്‍ ഹിമപാതത്തില്‍ മഞ്ഞുമൂടിയ മൂന്നുനിലവീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടി 18 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലാണ് സംഭവം. സാമിനാ ബീവി എന്ന പന്ത്രണ്ടുകാരിയുടെ വീടിനുമുകളിലേക്ക് ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തില്‍ മഞ്ഞ് വീണു. ബുധനാഴ്ച ദുരന്തനിവാരണ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാല്‍ ഒടിഞ്ഞ്‌, വായില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്ന സാമിനയെ മുസാഫറാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ രക്ഷപ്പെട്ടത് അത്ഭുതമല്ലാതെ വേറൊന്നുമല്ലെന്ന് അമ്മ ഷഹനാസ് പറഞ്ഞു. ഷഹനാസിന്റെ മറ്റൊരു മകളും മകനും മരിച്ചു.

പാകിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ഹിമപാതത്തിലും മഞ്ഞ് വീഴ്ചയിലുമായി ഇതുവരെ 114 പേരാണ് മരിച്ചത്. ഹിമപാതം ഏറ്റവും രൂക്ഷമായി ബാധിച്ച നീലം താഴ്‌വരയില്‍ മാത്രം 76 പേര്‍ മരിച്ചു. ബലൂചിസ്ഥാനിൽ 31 പേർ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....