സ്വർണ്ണക്കടത്തു കേസ് ; എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ അന്തിമവട്ട അന്വേഷണം മുൻനിർത്തി എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ അഡ്മിൻ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് യു.എ.ഇ അനുമതി നൽകി. ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് മുഖേനയുള്ള സ്വർണക്കടത്ത് പിടികൂടിയ ഘട്ടത്തിൽ റാശിദ് ഖമീസ് അലിക്കായിരുന്നു യു.എ.ഇ കോൺസുലേറ്റ് ചുമതല. ബാഗേജ് വിട്ടുകിട്ടാൻ ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരെ സമീപിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആറ് ദിവസങ്ങൾക്കകം ഡൽഹി മുഖേന റാശിദ് അൽ ഖമീസി യു.എ.ഇക്ക് മടങ്ങി.

യു.എ.ഇ അന്വേഷണ സംഘം ഇതിനകം ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് റാശിദ് അൽ കമീസിന്‍റെ എല്ലാ നയതന്ത്ര പരിരക്ഷയും യു.എ.ഇ പിൻവലിച്ചുവെന്നാണ് വിവരം. ഇക്കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസിയെയും അറിയിച്ചിട്ടുണ്ട്. വൈകാതെ യു.എ.ഇയിലെത്തുന്ന എൻ.ഐ.എ സംഘം റാശിദ് അൽ ഖമീസിൽ നിന്ന് മൊഴിയെടുക്കും. കോൺസുലേറ്റിലെ അക്കൗണ്ടൻറും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ വിട്ടുകിട്ടാനുള്ള നീക്കവും വിദേശകാര്യ മന്ത്രാലയത്തിനു ചുവടെ ഊർജിതമാണ്. അതിനിടെ, യു.എ.ഇയിലെത്തുന്ന എൻ.ഐ.എ സംഘം റാശിദ് ഖമീസ് അലിക്കു പുറമെ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...