കോയമ്പത്തൂര്‍ : തമിഴ്നാട്ടില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന് വ്യക്തമാക്കി.
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായും കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ്. സമീരന് അറിയിച്ചു. പ്രമുഖ വാര്‍ത്ത ഏജന്‍സിയാണ് തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചതായി വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവില്‍ നിപ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.