ശമ്പളത്തിനും പെന്‍ഷനും പണമില്ല ; 1500 കോടി സര്‍ക്കാര്‍ കടമെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒക്‌ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1500 കോടി രൂപയാണ് അടുത്തമാസത്തേക്കായി സര്‍ക്കാര്‍ കടം എടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള പണം കണ്ടെത്തുന്നതിനാണ് പുതിയ നീക്കമെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വാര്‍ഷിക പദ്ധതികളില്‍ കൂടുതല്‍ ചെലവ് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്.

കടപ്പത്ര ലേലം ഒക്‌ടോബര്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ നടക്കും. തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന് പണം ലഭിക്കും. ഈ പണത്തിലൂടെ ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മൊത്തം വരുമാനത്തിന്റെ 90 ശതമാനവും ഭരണപരമായ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. കടമെടുത്ത പണത്തിന് പലിശ നല്‍കാന്‍ മാത്രം റവന്യൂ വരുമാനത്തിന്റെ 18.8 ശതമാനം ചെലവിടുന്നതുമാണ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വിതരണത്തിനായി സംസ്ഥാനം ചെലവഴിച്ചത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 58 ശതമാനം കൂടുതല്‍ തുകയാണ്. പെന്‍ഷന്‍ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനവും. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടം 78,673 കോടി രൂപയായിരുന്നു. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ 1,57,370 കോടിയും. 2021ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ അത് 3,27,654 കോടിയായി ഉയര്‍ന്നു.

ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ (22-23) പൊതുകടം 3,71,692 കോടിയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത വര്‍ഷം ഇത് 4,11,053 കോടിയും 2024-25ല്‍ 4,55,728 കോടിയുമാകും. കടം വര്‍ധിക്കുന്നതിന് അനുസരിച്ച്‌ സ്വാഭാവികമായും പലിശ നിരക്കും ഉയരും. വികസന പദ്ധതികള്‍ക്കെന്ന പേരിലാണ് സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടുന്നതെങ്കിലും നേരത്തേ എടുത്ത കടം വീട്ടാനും പലിശ നല്‍കാനുമാണ് അത് വിനിയോഗിക്കുന്നതെന്നാണ് സി എ ജി പറയുന്നത്. ഒരു മാസത്തെ കേരളത്തിന്റെ ആകെ ശരാശരി ചെലവ് 13,733.00 കോടിയാണ്. എന്നാല്‍ 11,205.00 കോടി മാത്രമാണ് ശരാശരി വിവിധ മാര്‍ഗങ്ങളില്‍ കൂടി സംസ്ഥാന ഖജനാവില്‍ എത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...