അഹമ്മദാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ പുറപ്പെട്ട 3 പേരെയും ഇവർക്ക് സഹായം നൽകിയ ഒരു വനിതയെയും ഗുജറാത്തിൽ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. പുരുഷന്മാരെ പോർബന്തറിലും വനിതയെ സൂറത്തിലും ആണ് അറസ്റ്റ് ചെയ്തത്. ഇതിൽ പുരുഷൻമാർ കശ്മീരിൽ നിന്ന് വന്നവരാണ്. ഇവരിൽ നിന്ന് ഐഎസ് ബന്ധം സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തതായി ഡിജിപി വികാസ് സഹായ് പറഞ്ഞു. പോർബന്തറിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ ഇറാനിലേക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും പോകാനാണ് പുരുഷന്മാർ പദ്ധതിയിട്ടിരുന്നത്. ഉബെദ് നാസിർ മിർ, ഹനൻ ഹയാത് ഷോൽ, മുഹമ്മദ് ഹാജിം ഷാ എന്നിവരാണ് പിടിയിലായത്. സുമേറ മാലിക് ആണ് സൂറത്തിൽ പിടിയിലായ വനിത.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























