ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ ഭണ്ഡാരമെണ്ണൽ ആരംഭിച്ച് 50 വർഷം പിന്നിടുമ്പോൾ, 1976-ൽ 3.86 ലക്ഷം രൂപയായിരുന്ന വരുമാനം ഇന്ന് 8.50 കോടി രൂപയെന്ന സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. സ്വർണജൂബിലി വർഷത്തിൽ തന്നെ ഈ നേട്ടം കൈവന്നത് ഗുരുവായൂർ ദേവസ്വത്തിനും ഭക്തജനങ്ങൾക്കും ഇരട്ടിമധുരമായി. 1976 ജൂണിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിലെ രീതിയിലുള്ള പ്രതിമാസ ഭണ്ഡാരമെണ്ണൽ ആരംഭിച്ചത്. അന്ന് ഏതാനും ലക്ഷങ്ങൾ മാത്രം ലഭിച്ചിരുന്ന ഭണ്ഡാരത്തിൽ ഇന്ന് ഓരോ മാസവും ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 8.50 കോടി രൂപയുടെ സർവകാല റെക്കോർഡ് വരുമാനത്തിന്റെ കണക്കുകൾ പുറത്തുവന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























