സ്വത്തിൻ്റെ പേരിൽ മക്കളുടെ ക്രൂര പീഡനം, ഭക്ഷണം പോലും നൽകിയില്ല ; രാജസ്ഥാനിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : സ്വത്തിൻ്റെ പേരിൽ മക്കളുടെ പീഡനം സഹിക്കവയ്യാതെ വൃദ്ധ ദമ്പതികൾ നജീവനൊടുക്കി . രാജസ്ഥാനിലെ നാഗൗറിൽ ആണ് ദാരുണസംഭവം നടന്നത് (Couple dies by suicide). വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം വീടിൻ്റെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയത്, വീടിൻ്റെ ചുമരുകളിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തങ്ങളുടെ മക്കളും മരുമക്കളും സ്വത്തിൻ്റെ പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് മരിച്ചത്.ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍. മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായും , ഭക്ഷണം പോലും തന്നിരുന്നില്ലെന്നും ഇവരും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഉത്തർപ്രദേശിലെ കോട്വാലി നൻപാറ പ്രദേശത്തുള്ള താജ്പൂർ ടെഡിയ ഗ്രാമത്തിലെ കോഴി ഫാമിൽ നിന്ന് ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് ദളിത് ആൺകുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമികൾ കുട്ടികളുടെ മുടി മൊട്ടയടിക്കുകയും അവരുടെ തലയിൽ കള്ളൻ എന്ന് എഴുതുകയും ചെയ്തു . കൂടാതെ അവരുടെ മുഖത്ത് ചെളി തേയ്ക്കുകയും ഗ്രാമത്തിന് ചുറ്റും നടത്തുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ചിലർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നാലു പേർക്കെതിരെ കേസെടുത്തു .കോട്വാലി നൻപാറയ്ക്ക് കീഴിലുള്ള താജ്പൂർ ടെഡിയ ഗ്രാമവാസിയായ രജിത് റാം പാസ്വാനാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാസിം എന്നയാൾ ഒരു കോഴി ഫാം നടത്തുന്നുണ്ടെന്നും ചെറിയ കുട്ടികളെ അവിടെ ജോലിക്ക് നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിഫാമിൽ നിന്ന് അഞ്ച് കിലോഗ്രാം ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് നസീം തൻ്റെ മകനുൾപ്പെടെ മൂന്നു കുട്ടികളെ മര്ധിച്ചതായും പരാതിയിൽ പറയുന്നു .

പ്രതികൾ കുട്ടികളെ നിർബന്ധിച്ച് ഫാമിലേക്ക് കൊണ്ടുപോയി മർദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. തുടർന്ന് കുട്ടികളുടെ തലയിൽ കള്ളൻ എന്ന വാക്ക് വരച്ച് മുഖം ചെളി തേച്ച് കറുപ്പിച്ച് ഗ്രാമം ചുറ്റിനടക്കുകയായിരുന്നു. കൂടാതെ, സംഭവം പോലീസിൽ അറിയിച്ചാൽ കുട്ടികളെ കൊലപ്പെടുത്തുമെന്ന് മുൻ ഗ്രാമത്തലവൻ ഷാനു ഭീഷണിപ്പെടുത്തുകയും ചെയ്തു .കൊലപാതകം, പട്ടികജാതി-പട്ടികവർഗ നിയമം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നൻപാറ സർക്കിൾ ഓഫീസർ പ്രദ്യുമ്ന കുമാർ സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...