Saturday, July 5, 2025 6:34 am

മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും ; സര്‍ക്കാര്‍ ഉത്തരവ് വിചിത്രം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. തെളിവ് നശിപ്പിക്കപ്പെടും മുമ്പ്  ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു.

കല്‍പറ്റ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിലാണ് കോടികളുടെ അനധികൃത മരംമുറി നടന്നത്. വില്ലേജിലെ വിവിധയിടങ്ങളിലായി 15 കോടിയിലധികം രൂപ വിലമതിക്കുന്ന 250ലധികം ക്യൂബിക് മീറ്റര്‍ മരമാണ് മുറിച്ചത്. 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള. മരം മുറിയുമായി ബന്ധപ്പെട്ട് 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുട്ടില്‍ മരംകൊള്ള, കള്ളന്‍മാര്‍ രക്ഷപ്പെടുമോ?
കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നത്. ഗൂഗിള്‍ ചെയ്താല്‍ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് അബദ്ധം പറ്റിയതല്ല. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കേണ്ടേ??

വയനാട്ടിലെ 15 കോടിയുടെ മരംകൊള്ളയില്‍ റവന്യു സെക്രട്ടറി ജയതിലക് IAS രക്ഷപെടും. ജയതിലക് ഇറക്കിയ ഉത്തരവ് കൊള്ളക്കാരേ സഹായിക്കാന്‍ ഉള്ളതായിരുന്നു എന്നത് വ്യക്തമായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി അല്ലേയല്ല. ആ ഉത്തരവ് കൊണ്ടുവന്നത് തന്നെ ആ മരംകൊള്ളക്കാരുടെയും ജയതിലകിന്റെയും ഗൂഢാലോചനയുടെ ഫലമാണോ എന്നു ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് – ഇന്റലിജന്‍സ് അന്വേഷിക്കണം എന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഒരു പാവം റേഞ്ച് ഓഫീസറെ ഇവര്‍ കൊലയ്ക്ക് കൊടുത്തു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ശിക്ഷിച്ച്‌ ഈ കൊള്ളയും അവസാനിച്ചേക്കും. വന്‍ സ്രാവുകളേ രക്ഷിക്കാന്‍ IAS കാര്‍ ഇപ്പോള്‍തന്നെ ഗൂഢാലോചന തുടങ്ങിക്കാണും. പതിവ് ക്ലാസ് താല്പര്യം. തഹസില്‍ദാറും മറ്റും പെടും…. മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം : ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....