Sunday, June 30, 2024 12:08 am

മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും ; സര്‍ക്കാര്‍ ഉത്തരവ് വിചിത്രം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. തെളിവ് നശിപ്പിക്കപ്പെടും മുമ്പ്  ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു.

കല്‍പറ്റ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിലാണ് കോടികളുടെ അനധികൃത മരംമുറി നടന്നത്. വില്ലേജിലെ വിവിധയിടങ്ങളിലായി 15 കോടിയിലധികം രൂപ വിലമതിക്കുന്ന 250ലധികം ക്യൂബിക് മീറ്റര്‍ മരമാണ് മുറിച്ചത്. 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള. മരം മുറിയുമായി ബന്ധപ്പെട്ട് 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുട്ടില്‍ മരംകൊള്ള, കള്ളന്‍മാര്‍ രക്ഷപ്പെടുമോ?
കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നത്. ഗൂഗിള്‍ ചെയ്താല്‍ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് അബദ്ധം പറ്റിയതല്ല. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കേണ്ടേ??

വയനാട്ടിലെ 15 കോടിയുടെ മരംകൊള്ളയില്‍ റവന്യു സെക്രട്ടറി ജയതിലക് IAS രക്ഷപെടും. ജയതിലക് ഇറക്കിയ ഉത്തരവ് കൊള്ളക്കാരേ സഹായിക്കാന്‍ ഉള്ളതായിരുന്നു എന്നത് വ്യക്തമായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി അല്ലേയല്ല. ആ ഉത്തരവ് കൊണ്ടുവന്നത് തന്നെ ആ മരംകൊള്ളക്കാരുടെയും ജയതിലകിന്റെയും ഗൂഢാലോചനയുടെ ഫലമാണോ എന്നു ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് – ഇന്റലിജന്‍സ് അന്വേഷിക്കണം എന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഒരു പാവം റേഞ്ച് ഓഫീസറെ ഇവര്‍ കൊലയ്ക്ക് കൊടുത്തു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ശിക്ഷിച്ച്‌ ഈ കൊള്ളയും അവസാനിച്ചേക്കും. വന്‍ സ്രാവുകളേ രക്ഷിക്കാന്‍ IAS കാര്‍ ഇപ്പോള്‍തന്നെ ഗൂഢാലോചന തുടങ്ങിക്കാണും. പതിവ് ക്ലാസ് താല്പര്യം. തഹസില്‍ദാറും മറ്റും പെടും…. മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈനിൽ ബിൽ അടക്കുന്നവർ ശ്രദ്ധിക്കൂ, കെഎസ്ഇബി അറിയിപ്പ് ; ഇനി അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ...

0
തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ...

നാലു വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000...

0
തിരുവനന്തപുരം: നാലു വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം...

വൈദ്യുതാഘാതമേറ്റ് മരണം ; ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി ബാബുവിന്റെ കുടുംബത്തിന്...

പാർട്ടിക്ക് നാണക്കേടുണ്ടാക്കി ; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷവിമർശനം

0
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം....