റാന്നി: വീടുകളില്‍ നിന്നുമുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ജനവാസ മേഖലകളില്‍ തള്ളുന്നതായി പരാതി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കല്യാണിമുക്ക് – പൊക്കണംതൂക്ക് – മോതിരവയൽ പിഡബ്ല്യുഡി റോഡിനോടു ചേർന്നുള്ള സ്ഥലത്താണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത്. ശുചിമുറിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ക്ലോസറ്റ്, ഉപയോഗ ശൂന്യമായ തുണിത്തരങ്ങള്‍ എന്നിവയാണ് തള്ളിയിരിക്കുന്നത്. തൊട്ടടുത്ത് ലക്ഷംവീടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവുമാണ്. അടുത്തടുത്ത് വീടുകള്‍ ഉള്ള പ്രദേശത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. സമീപത്തെ വീടുകളിലുള്ള സിസിടിവി ക്യാമറ പരിശോധിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വാർഡംഗം അനിത അനിൽകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.
ഹരിതകര്‍മ്മ സേനക്ക് പ്ലാസ്റ്റിക്കും മാസപ്പിരിവും മതി ; പൊട്ടിയ ക്ലോസെറ്റും പഴന്തുണിയും ഇപ്പോഴും പാതയോരത്ത്
RECENT NEWS
Advertisment




























