Monday, April 21, 2025 7:18 am

സഹകരണ സംഘങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം ; ഹൈകോടതി സര്‍ക്കാറിന്‍റെ നിലപാട് തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹകരണ സംഘങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ നിയമനങ്ങള്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് വിടുന്ന കാര്യത്തില്‍ ഹൈകോടതി സര്‍ക്കാറിന്‍റെ നിലപാട് തേടി. അറ്റന്‍ഡര്‍, സെയില്‍സ്‌മാന്‍, വാച്ച്‌മാന്‍, സ്വീപ്പര്‍ തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങള്‍ അഴിമതിയാരോപണങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. പത്തുശതമാനം പട്ടികജാതി സംവരണം വേണമെന്ന വ്യവസ്ഥയടക്കം ലംഘിച്ചെന്ന പരാതിയിലാണ് പിണ്ടിമന സഹകരണ സംഘം ഭരണസമിതി പരീക്ഷയും നിയമനങ്ങളും നടത്തുന്നത് തടഞ്ഞത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച്‌ പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നതായി സഹകരണ സ്പെഷല്‍ ഗവ.പ്ലീഡര്‍ അറിയിച്ചു. സമിതി നല്‍കിയ ശിപാര്‍ശകള്‍ സര്‍ക്കാറിെന്‍റ പരിഗണനയിലാണെന്നും വ്യക്തമാക്കി. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള അപ്പെക്സ് സഹകരണ സ്ഥാപനകളിലെ നിയമനങ്ങള്‍ നേരത്തേ പി.എസ്.സിക്ക് വിട്ടിരുന്നു. മറ്റു സഹകരണ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ സഹകരണ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ് നടത്തുന്നത്. സഹകരണ ജോ. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം ഭരണസമിതിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ഭരണസമിതി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി ഇന്ന് കളത്തിൽ

0
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇസ്‍ലാമാബാദ് : പാകിസ്താനിൽ മന്ത്രിക്ക് നേരെ തക്കാളിയും ഉരുളക്കിഴങ്ങും എറിഞ്ഞ് പ്രതിഷേധക്കാർ....

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ നിയമനടപടിക്ക് സാധ്യത

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഫോൺ, യാത്രാവിവരങ്ങൾ...

എല്ലാ പരീക്ഷകളിലും ആധാർ പരിശോധ നടപ്പാക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ

0
ന്യൂഡൽഹി: ഉദ്യോഗാർഥികളെ തിരിച്ചറിയാൻ എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന...