കൊച്ചി: തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടു പോയതിനെതിരെ ഹൈക്കോടതി. വിചാരണ നീണ്ടുപോയത് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം. കേസെങ്ങനെ ഇത്രയും നീണ്ടുപോയെന്നും കോടതി ചോദിച്ചു. പൊതുജനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നിയമാനുസൃതമായി ഇടപെടാമെന്നും കോടതി പറഞ്ഞു. ഹർജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. തൊണ്ടി മുതലില്‍ ക്യത്രിമം കാട്ടിയെന്ന കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി നാളെ പരിഗണിക്കാന്‍ മാറ്റി.
മന്ത്രി ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൗരവതരമെന്ന് കോടതി
RECENT NEWS
Advertisment



























