ഉഷ്ണതരംഗവും കാലംതെറ്റിയുള്ള മഴയും ; മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മാമ്പൂ കണ്ട് കർഷകരും കൊതിക്കരുതെന്ന് ഓർമ്മിപ്പിച്ച ഈ മാമ്പഴക്കാലത്ത് മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ!. രാജ്യത്ത് ആദ്യം മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയിലെ കർഷകർക്ക് ഏറ്റവും വില കിട്ടുന്ന ജനുവരി, ഫെബ്രുവരിയിൽ ഇത്തവണ ലഭിച്ചത് 10 ശതമാനം മാങ്ങ മാത്രമാണ്.ഉഷ്ണതരംഗവും കാലംതെറ്റിയ മഴയും കാരണം ഈ സീസണിലെ മൊത്തം മാങ്ങ ഉത്പാദനം 40 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സമയത്ത് 60ശതമാനം മാങ്ങ കുറഞ്ഞു. മികച്ച ഉത്പാദനം നടക്കുമ്പോൾ മാംഗോസിറ്റിയുടെ വിറ്റുവരവ് 650 കോടിയോളമാണ്. മഴ വൈകിയതിനാൽ മാവ്‌ പൂവിടാൻ രണ്ടുമാസം വൈകി. മാമ്പൂ വന്ന് 90 ദിവസം കഴിഞ്ഞാണ് വിളവെടുപ്പ്.

60 ദിവസത്തോളം മുതലമടയിൽ ചൂട് 40 ഡിഗ്രി ആയിരുന്നു. കൊടുംവെയിലിൽ ഉണ്ണിമാങ്ങകൾ കൊഴിഞ്ഞു. കൊഴിച്ചിൽ തടയാൻ മൈക്രോ ന്യൂട്രിയന്റും വെള്ളവും കൃത്യമായി നൽകണം. ജലക്ഷാമം രൂക്ഷമായതിനാൽ ജലസേചനവും നടന്നില്ല. ഇത് ഉത്പാദനത്തിനൊപ്പം മാങ്ങയുടെ വലിപ്പവും ഗുണവും കുറച്ചു. മുതലമടയിലെ മാങ്ങയ്ക്ക് ഗുണമേന്മ കുറവുണ്ടെന്ന പ്രചാരണം മൂലം ഉത്തരേന്ത്യൻ കച്ചവടക്കാർ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് തുടങ്ങിയിടങ്ങളിലേക്ക് പോയി. അതോടെ മുൻ വർഷങ്ങളിലെ വിലയും ലഭിച്ചില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ; അന്വേഷണം അച്ചടക്കസമിതിക്ക്

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും...

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...

ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍

0
കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍...