Thursday, April 25, 2024 4:43 am

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വന്‍ കൃഷിനാശം ; കണ്ണുനീരും കയ്യുമായി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വന്‍ കൃഷിനാശം. ലക്ഷക്കണക്കിന് രൂപയുടെ വാഴകൃഷിയാണ് വെള്ളം കെട്ടിനിന്ന് നശിക്കുന്നത്. പെരിങ്ങര, കടപ്ര, നിരണം, കുറ്റൂര്‍, നെടുബ്രം  പഞ്ചായത്തുകളില്‍ 50 ഹെക്ടറിലെ ഒന്നേകാല്‍ ലക്ഷത്തോളം വാഴ കൃഷി നശിച്ചതായി കൃഷി വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായി. കടപ്ര, തിരുവല്ല മേഖലയില്‍ 40 ഹെക്ടറോളം വരുന്ന നെല്‍കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.

ഓണ വിപണി ലക്ഷ്യം വെച്ച്‌ കൃഷി ചെയ്ത ഏത്തന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍, കദളി, ചെങ്കദളി, പാളയം കോടന്‍ ഇനങ്ങളില്‍ പെട്ട വാഴകളും നശിച്ചിട്ടുണ്ട്. കുലച്ച്‌ പാതി വിളവെത്തിയവയാണ് ഭൂരിഭാഗവും. പല വാഴത്തോട്ടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇതു മൂലം വാഴകളുടെ മൂട് അഴുകി തുടങ്ങിയിട്ടുണ്ട്. ഇലകള്‍ മഞ്ഞ നിറത്തിലായി.

പടവലം, വെള്ളരി, വഴുതന, പാവല്‍ , കപ്പ, ചേന , ചീര തുടങ്ങി പച്ചക്കറികള്‍ക്കും നാശം ഉണ്ടായി. കടപ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കര്‍ഷകനുമായ ഷിബു വര്‍ഗീസിന്റെ നാലായിരത്തോളം വാഴ വെള്ളപ്പൊക്കം മൂലം നശിച്ചു. പരുമല പനയന്നാര്‍ കാവിന് സമീപം പാട്ടത്തിനെടുത്ത പത്തേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് പാടേ നശിച്ചത്. ചാത്തങ്കരി ചെത്തിമറ്റത്ത് ജോമോന്റെ രണ്ടായിരത്തോളം മൂട് ഏത്തവാഴകള്‍ നശിച്ചു. കല്ലു പുരയ്ക്കല്‍ കുരുവിള, ചെത്തിമറ്റത്തില്‍ ചാക്കോ വര്‍ഗീസ്, ചാമപ്പറമ്പില്‍ സോജന്‍ , കല്ലുപുരയ്ക്കല്‍ കുരുവിള എബ്രഹാം, ചെത്തി മറ്റത്ത് എബ്രഹാം തോമസ്  എന്നിവരുടെ കൃഷിയും വെണ്‍പാല പാലമൂട്ടില്‍ മനോജിന്റെ  1450 മൂട് കുലച്ച ഏത്ത വാഴകളും വെള്ളം കയറി നശിച്ചു. വെണ്‍പാല തൈയില്‍ പുത്തന്‍ പുരയില്‍ സുജേഷിന്റെ ആയിരത്തോളം വാഴകള്‍ കാറ്റില്‍ നിലം പതിച്ചു.

തെങ്ങേലി പരിയന്‍ പേരില്‍ പി.വി. തോമസ്, പുതുവല്‍ വീട്ടില്‍ കേശവന്‍, പുതുവല്‍ വീട്ടില്‍ രാമകൃഷ്ണന്‍, വല്യാറ വീട്ടില്‍ രാധാമണി, ആറ്റുമാലില്‍ ചെറിയാന്‍ തുടങ്ങിയവരുടെ വാഴ അടക്കം കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തിലും അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കൃഷി നാശത്തിന്റെ നഷ്ടപരിഹാരം ഇതുവരെ കര്‍ഷകര്‍ക്ക് ലഭ്യമായിട്ടില്ല. ബാങ്ക് വായ്പയടക്കം എടുത്ത് കൃഷി ചെയ്തവരാണ് ബഹുഭൂരിപക്ഷവും. വെള്ളപ്പൊക്കം മൂലമുണ്ടായ കൃഷി നാശം നിമിത്തം വലിയ കടക്കെണിയിലാക്കിയ അവസ്ഥയാണെന്നും സര്‍ക്കാരില്‍നിന്നും ഉചിതമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും കര്‍ഷകര്‍ പറയുന്നു.

അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഒരു കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്നും പ്രദേശങ്ങളില്‍ നിന്നും വെള്ളം ഒഴിഞ്ഞശേഷം മാത്രമേ യഥാര്‍ഥ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടത്താന്‍ സാധിക്കൂവെന്നും കൃഷി അസി. ഡയറക്ടര്‍ വി.ജെ. റെജി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...

വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകണം ; മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശവുമായി...

0
കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...