കൽപറ്റ: വയനാട്ടിൽ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. ജില്ലയിൽ തിങ്കളാഴ്ച യെല്ലോ അലർട്ടായിരുന്നു. എന്നാൽ വൈകിട്ട് നാലു മണിക്കുശേഷം ഓറഞ്ച് അലർട്ടായി. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും ഉച്ചയോടെ തുടങ്ങിയ മഴ മണിക്കൂറുകൾ കഴിഞ്ഞിട്ടും ശമിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ വ്യാപകമായി മഴ പെയ്തിരുന്നു. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിൽ സ്ഥലത്തെ വാർഡ് അംഗവുമായോ വില്ലേജ് ഓഫിസർമാരുമായോ ദുരന്തനിവാരണ അതോറിറ്റിയുമായോ ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ജില്ലയിൽ മഞ്ഞ അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ച് ജൂൺ മുതൽ സെപ്റ്റംബർ വരെ വയനാട്ടിൽ 1713.3 മി.മീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 250 മി.മീറ്റർ മഴ കിട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1