കനത്ത മഴ : വന്‍ നാശനഷ്ടം – സംസ്ഥാനപാത അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ കിളിമാനൂര്‍ തട്ടത്തുമല മുതല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ വരെയുള്ള ഭാഗം വെള്ളത്തിലായി. റോഡ് തിരിച്ചറിയാന്‍ കഴിയാതെ വെള്ളം നിറഞ്ഞതോടെ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു.

രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ കിളിമാനൂര്‍ മേഖലയില്‍ വന്‍ നാശമാണ് സംഭവിച്ചത്. നഗരൂര്‍ പഞ്ചായത്തിലെ രണ്ട് വീടുകള്‍ തകര്‍ന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ പല വീടുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. നഗരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് അഞ്ച് കുറിയിടത്തുകോണത്ത് നിര്‍ധന കുടുംബത്തിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നു.

ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം ശ്യാംകുമാറിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു വീടിന്‍റെ ഭിത്തി ഇടിഞ്ഞത്. അടുക്കള ഭാഗത്തെ ഭിത്തിയാണ് ആദ്യം വന്‍ ശബ്ദത്തോടെ ഇടിഞ്ഞ് വീണത്. ഈ സമയം ശ്യാംകുമാറും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബം മറ്റൊരു വീട്ടിലേക്ക് താല്‍കാലികമായി താമസം മാറിയ സമയം വീട് പൂര്‍ണമായും നിലംപൊത്തി. പഞ്ചായത്തംഗം ‍വിജയലക്ഷ്മി സ്ഥലത്തെത്തി.

നഗരൂര്‍ പഞ്ചായത്തിലെ വെള്ളല്ലൂര്‍ ഈഞ്ചമൂല കോട്ടിച്ചിറ ശാന്തയുടെ ചാമവിള വീട്ടിലേക്ക് പാറയും മണ്ണും ഇടിഞ്ഞിറങ്ങി വീടിന്‍റെ ഭിത്തി തകര്‍ന്നു. ഈ വീടും അപകടാവസ്ഥയിലായി. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ കാനാറാ വൈദ്യുത ശ്മശാനത്തിന് മുന്നിലുള്ള പടുകൂറ്റന്‍ പാറ റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ സമയം റോഡില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ ആറ്റൂര്‍ സലീമിന്‍റെ വീടിനോട് ചേര്‍ന്ന് സമീപത്തെ കുന്ന് ഇടിഞ്ഞുവീണു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും കിടപ്പുമുറിയുടെ ഒരു ഭാഗത്തേക്ക് ചേര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങിയതിനാല്‍ ദുരന്തം തെന്നിമാറി. വീടിന്‍റെ സണ്‍ഷെയിഡ് തകര്‍ന്നിട്ടുണ്ട്. അഗ്നിരക്ഷാ പ്രവര്‍ത്തകരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇവരെ ഇവിടെനിന്നും മാറ്റി.

പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ വണ്ടന്നൂര്‍ ഇടക്കുന്ന് റോഡിലേക്ക് സമീപത്തെ മണ്‍തിട്ട ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് പൂര്‍ണമായി മാറ്റിയാലെ ഈ റോഡ് വഴി ഇനി ഗതാഗതം സാധ്യമാകൂ. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ തൊളിക്കിഴി റോഡില്‍ ചാവേറ്റിക്കാട് ജംഗ്ഷനില്‍ റോഡിന് സമീപത്ത കുന്നിടിഞ്ഞ് റോഡിലേക്ക് വീണു.

നൂറോളം റബര്‍മരങ്ങളും മറ്റ് വ‍ൃ‍ക്ഷങ്ങളും കടപുഴകി. രാത്രിയും മഴ തുടരുന്നതിനാല്‍ എം.സി റോഡില്‍ നിലമേല്‍ കിളിമാനൂര്‍ വരെയുള്ള ഭാഗത്തുകൂടെയുള്ള ഗതാഗതം താല്‍കാലിമായി വഴിതിരിച്ചുവിട്ടു. ഈ ഭാഗത്തെ റോഡ് വെള്ളത്തിനടിയിലായിട്ടുണ്ട്.

ചിറ്റാറിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. വാമാനാപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....