ആശുപത്രികളിലെ ചികിത്സാപിഴവിൽ വിദഗ്ധ സമിതി രൂപീകരണത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചികിത്സാപിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധസമിതി രൂപീകരിക്കുന്നതിന് കരട് മാർഗരേഖയുമായി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വിദഗ്ധ പാനലും, ഉന്നതാധികാര സമിതിയും രൂപികരിക്കണമെന്നാണ് കോടതി നിർദേശം. രണ്ട് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പ്രതികളായ കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വി.ജി. അരുൺ. 12 ഇന മാർഗരേഖയാണ് കോടതി പുറത്തിറക്കിയത്.
_ _
മാർഗരേഖകൾ:
ചികിത്സാ പിഴവ് സംബന്ധിച്ച പരാതി ലഭിച്ച ഉടൻ, ലഭ്യമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാർട്ട്, ഷിഫ്റ്റ് വിവരങ്ങൾ, ഹാജർ നില, ലാബ് റിപ്പോർട്ട്, രോഗിയുടെയും ബന്ധുക്കളുടെയും സമ്മതപത്രം എന്നിവ ശേഖരിക്കണം. പരാതി മേലുദ്യോഗസ്ഥനെ അറിയിക്കുകയും, വിദഗ്ധരുടെ പാനൽ ചേരാൻ ആവശ്യപ്പെടുകയും വേണം. ചികിത്സാപിഴവ് പരാതി കൈകാര്യം ചെയ്യാൻ പ്രാപ്തരായ വിദഗ്ധ ഡോക്ടർമാരുടെ പട്ടിക, ജില്ലകളിൽ ഉണ്ടാകണം. ഈ പട്ടികയിൽ നിന്നാകണം വിദഗ്ധ പാനലിലേക്ക് ഡോക്ടർമാരെ നിയോഗിക്കേണ്ടത്. പാനൽ രൂപികരിച്ചാൽ അവർ 30 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

പരാതിക്കാർക്കും ഡോക്ടർമാർക്കും നോട്ടീസ് നൽകണം. ഇരുകൂട്ടർക്കും പറയാനുള്ളത് കേൾക്കുകയും രേഖാമൂലം അവ നൽകാനും അനുവദിക്കണം. പ്രഥമദൃഷ്ട്യാ ചികിത്സാപിഴവ് ബോധ്യപ്പെട്ടാൽ പ്രസ്തുത ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സയുടെ പൂർണവിവരങ്ങൾ തേടണം. പാനലിലെ ഓരോ അംഗങ്ങളുടെയും അഭിപ്രായം പ്രത്യേകമായി തന്നെ റിപ്പോർട്ടിൽ പരാമർശിക്കണം. ഇതിൽനിന്ന് വേണം അന്തിമ റിപ്പോർട്ട് നൽകാൻ. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ ഇല്ലയോ, എവിടെ നിന്ന് സംഭവിച്ചു, ഡോക്ടറുടെ പിഴവാണോ തുടങ്ങിയവ വ്യക്തവും സ്പഷ്ടവുമായി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കണം. അന്തിമ ദിഗമനത്തിൽ എത്തിയത് എന്തിൻറെ അടിസ്ഥാനത്തിലാണെന്ന് കാര്യകാരണസഹിതം റിപ്പോർട്ടിൽ വിശദീകരിക്കുകയും വേണം.

ആരെക്കുറിച്ചാണോ റിപ്പോർട്ട് തയ്യാറാക്കിയത് ആ വ്യക്തിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണം. ചികിത്സപ്പിഴവ് ഇല്ല എന്നാണ് കണ്ടെത്തലെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്കും നൽകണം. വിദഗ്ധ പാനലിന്റെ കണ്ടെത്തലുകൾക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാർക്കും ഡോക്ടർമാർക്കും അവസരം ഉണ്ടാകണം. സംസ്ഥാനതലത്തിൽ അപ്പീലുകൾ പരിഗണിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി വേണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ, അക്കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമേ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാവൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിഎച്ച്എസ് സ്ഥലംമാറ്റം : ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി

0
തിരുവനന്തപുരം : ഡിഎച്ച്എസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി. അഡ്മിനിസ്ട്രേറ്റീവ്...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
അയിരൂര്‍ : മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മത്സ്യഭവന്റെ നേതൃത്വത്തിൽ...

കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം...

0
കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍...

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...