ചിറ്റാർ : വർഷങ്ങളായി ചിറ്റാർ ടൗണിൽ പ്രവർത്തന രഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കി. ആന്റോ ആന്റണിയുടെ ഫണ്ടിൽ നിന്ന് 2013 ൽ അനുവദിച്ച ലൈറ്റ് ഗ്യാരണ്ടി പീരിടിന്ശേഷം കേടായി. മെയിന്റനൻസ് ചെയ്യേണ്ടത് പഞ്ചായത്തിന്റെ ഉത്തവാദിത്വമായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തോളം പഞ്ചായത്ത്ഭരിച്ചവർ അതിന്ശ്രമിച്ചില്ല. കഴിഞ്ഞ വർഷം ഹൈമാസ്റ്റ് ലൈറ്റും പഞ്ചായത്തിലെ വിവിധ വാർഡ്കളിലായി തകരാറിലായ 11 മിനി മാസ്റ്റ് ലൈറ്റും ടെർണ്ടർ നൽകിയെങ്കിലും മാർച്ച് 31 മുമ്പ് പദ്ധതി നടത്താൻ അന്നത്തെ ഭരണ സമതിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ജൂൺ മാസം 13-ാം തീയതി യുഡിഎഫിന് അനുകൂലമായി ഭരണം മാറുകയും ഈ വർഷം പദ്ധതി അംഗീകാരം നേടിയ ഉടൻ തന്നെ ലൈറ്റ് സ്ഥാപിക്കുവാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എഗ്രിമെന്റ് വെച്ച കെൽ എന്ന കബനിക്ക് സമയബദ്ധിതമായി ലൈറ്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാർ എത്തി ലൈറ്റ് സ്ഥാപിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റ്റാന്റിംഗ് കമറ്റി ചെയർമ്മാർ രവി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൽ സൂസമ്മ ദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദർശ വർമ്മ, ജിദേഷ്ഗോപാലകൃഷ്ണൻ, ജയശ്രീ എംവി, ജോർജ് തെക്കേൽ, റീനാ ബിനു, ജോളി റെന്നി, വ്യാപാരി സംഘടനാ പ്രതിനിധി ജെപി, പ്രസന്നൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എംആർ ശ്രീധരൻ, മാധ്യമ പ്രവർത്തകൻ ഇകെ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.





























