Tuesday, July 1, 2025 11:43 pm

ജില്ലയിലെ ആദ്യത്തെ കുതിര സവാരി പരിശീലന കേന്ദ്രത്തിന് വകയാർ മ്ലാന്തടത്തിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കുതിര സവാരി പരിശീലന കേന്ദ്രത്തിന് വകയാർ മ്ലാന്തടത്തിൽ തുടക്കമായി. അഡ്വ കെ യു ജിനീഷ് കുമാർ എം എൽ എ  സവാരി കേന്ദ്രം ഉദ്ഘാടനം  ചെയ്തു. കുളത്തുമൺ സ്വദേശികളും സഹോദരങ്ങളും ആയ ഷൈൻ കോമളൻ, ഷാൻ കോമളൻ എന്നിവർ ചേർന്നാണ് മണ്ണുശ്ശേരിൽ ജാക്പോട്ട് എന്ന പേരിൽ ജില്ലയിലെ ആദ്യത്തെ കുതിര സവാരി കേന്ദ്രത്തിന് തുടക്കം കുറിച്ചത്.

കുതിരയോടുള്ള അടങ്ങാത്ത അഭിനിവേശവും താത്പര്യവും ആണ് കുതിര സവാരി പരിശീലന കേന്ദ്രം എന്ന ആശയത്തിൽ കൊണ്ടുവന്ന് എത്തിച്ചതെന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമകളിൽ ഒരാളായ ഷൈൻ കോമളൻ പറയുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ജാക്ക് എന്ന മാർവാടി ഇനത്തിൽ പെട്ട റൈഡിങ് കുതിരയെ ഇവർ വാങ്ങുന്നത്. അന്ന് അഞ്ച് മാസം ആയിരുന്നു ജാക്കിന്റെ പ്രായം. തുടർന്ന് ഹാർലി,കണ്ണൻ,ഗൗരി,ലക്ഷ്മി തുടങ്ങിയ കുതിരകളും ഇവിടെ എത്തി.

ഹാർലി എന്ന കുതിര ഒരു ചെറിയ സെലിബ്രിറ്റി കൂടി ആണ്. പ്രധാന ആഘോഷ വേളകൾ,വിവാഹ ആഘോഷങ്ങൾ തുടങ്ങിയവക്ക് എല്ലാം ആളുകൾ ഹാർലിയെ വാടകയ്ക്ക് എടുക്കാറുണ്ട്. ആറു വയസുണ്ട് ഹാർലിക്ക്. കൂട്ടത്തിലെ സെലിബ്രിറ്റി ആയതിന്റെ ചെറിയൊരു ഗൗരവവും ഹാർലിക്ക് ഉണ്ട്. കണ്ണന് എട്ടുവയസ്സാണ് പ്രായം. പ്രായത്തിന്റെ പക്വതയും കണ്ണനുണ്ട്. നാല് മാസം മാത്രമായിട്ടേ ഉള്ളു ഗൗരിയേയും ലക്ഷ്മിയെയും കൊണ്ടുവന്നിട്ട്. കൂട്ടത്തിൽ ചെറിയ കുതിരകളും ഇവരാണ്.

ലക്ഷ്മിക്ക് പതിനൊന്ന് മാസം മാത്രമാണ് പ്രായം. മെറിൻ,വിഷ്ണു എന്നിവരാണ് കുതിരകളുടെ പരിശീലകർ. ഇവർ പറയുമ്പോലെ എല്ലാം കുതിര സംഘം അനുസരിക്കുമെങ്കിലും ഇടക്കൊക്കെ ചില കുറുമ്പുകളും കാട്ടാറുണ്ട്. എന്നാൽ മെറിനും വിഷ്ണുവും നൽകുന്ന സ്നേഹവും പരിചരണവും ഇതിന് തടയിടുന്നുണ്ട്. കണ്ണൻ ആണ് പ്രധാന സവാരി കുതിര. കുറഞ്ഞ സമയത്തിനുള്ളൽ നിരവധി ആളുകൾ ഇവിടെ പരിശീലനത്തിനായി എത്തിയിട്ടുണ്ട്.

പതിനഞ്ച് വയസിൽ താഴെ ഉള്ളവർക്ക് ഇരുപത് ദിവസത്തെ പരിശീലനത്തിന് അയ്യായിരം രൂപയും ഇതിനു മുകളിൽ പ്രായമുള്ളവർക്ക് ഇരുപത് ദിവസത്തേക്ക് ഏഴായിരം രൂപയും ആണ് പരിശീലന നിരക്ക്. കുതിര സവാരി കേന്ദ്രത്തിന് ഉള്ളിൽ ചുറ്റി അടക്കുന്നതിന് ഇരുനൂറ് രൂപ ആണ് നൽകേണ്ടത്. കുതിരകളെ കൂടാതെ അലങ്കാര കോഴികൾ, ലവ് ബേർഡ്സ്, മുയൽ, താറാവ് തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...