ഇരട്ട നരബലി നടന്ന വീട്ടിൽ മുൻപ് ഒരു കൊല കൂടി നടന്നു? കുഴിച്ചു പരിശോധന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോയെന്ന് സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ നീക്കവുമായി പോലീസ്. മറ്റേതെങ്കിലും മൃതദേഹം പറമ്പിൽ അടക്കം ചെയ്തിട്ടുണ്ടോ എന്നറിയാനാണ് വീട്ടു പറമ്പിൽ പരിശോധന നടക്കുന്നത്. പദ്മ,​ റോസ്‌ലി എന്നിവരെക്കൂടാതെ ഒരു സ്ത്രീയെക്കൂടി കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നുള്ള അടിസ്ഥാനത്തിലാണ് പോലീസ് നീക്കം ആരംഭിച്ചത്. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ഇതുസംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിംഗിൻ്റെ വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തുന്നത്. മൃതദേഹം തിരഞ്ഞ് പിടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ നായകളെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് എത്തിയിരിക്കുന്നത്. ഇവയുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. പദ്മയുടെയും റോസ്‌ലിയുടെയും കൊലപാതകത്തിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടന്നിട്ടുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് വൻ സന്നാഹമൊരുക്കി പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.

കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീട്ടുപരിസരം പരിശോധിക്കാനുള്ള തീരുമാനവുമായി അന്വേഷണ സംഘം രംഗത്തെത്തിയത്. ലൈലയെയും ഭഗവൽ സിംഗിനെയും ചോദ്യം ചെയ്തതതോടെയാണ് അവർ ഈ തീരുമാനം കെെക്കൊണ്ടത്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതോടെയാണ് സംശയം ഉടലെടുത്തത്. ഇവർ എന്തോ മറച്ചു വെയ്ക്കുന്നതായുള്ള സംശയം ഉയർന്നതിനെ തുടർന്നാണ് കൂടുതൽ നരബലി ഇവിടെ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായതും. ഇതിനെത്തുടർന്നാണ് പരിശോധനയ്ക്ക് അനുമതി വാങ്ങിച്ചതും. പ്രതികൾ മൂന്നുപേരെയും ഇലന്തൂരിലെത്തിച്ചാണ് പരിശോധന നടത്തുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുക്കൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അന്വേഷണത്തിൻ്റെ ഭാഗമായി വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. പദ്മം,​ റോസ്‌ലി എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീ നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നുള്ള കാര്യം പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവെയ്ക്കുന്ന എന്ന സംശയത്തിലാണ് പോലീസ്. മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇന്നു തുടരുമെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...