മുംബൈ : ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. മുൻ ഭർത്താവിനെതിരെ 53 കാരി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. നേരത്തെ ഇതേ ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
‘ഭർത്താവ് സ്വന്തം അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നു, സാമ്പത്തിക സഹായം നൽകുന്നു എന്നതാണ് ഹർജിക്കാരിയുടെ പരാതി. ഇത് ഗാർഹിക പീഡനമായി കണക്കാക്കാനാവില്ല. കൂടാതെ ഭർത്താവിൻ്റെ എൻആർഇ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുകയും ഹർജിക്കാരി സ്വന്തം പേരിൽ ഒരു ഫ്ലാറ്റ് വാങ്ങുകയും ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു’- ജഡ്ജി വ്യക്തമാക്കി.





























