ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി അലിയാക്കുന്നേൽ ഹമീദിനുളള ശിക്ഷ ഇന്ന് വിധിക്കും

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി അലിയാക്കുന്നേൽ ഹമീദിനുളള ശിക്ഷ ഇന്ന് വിധിക്കും. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മകൻ മുഹമ്മദ് ഫൈസൽ, മകന്‍റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തികൊന്നത് ഹമീദാണെന്ന് കോടതി കണ്ടെത്തി. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കുടുംബ വഴക്കും സ്വത്ത് തർക്കവും കാരണം 2022 മാർച്ച് 18 നാണ് വീട്ടിനുളളിൽ കിടന്നുറങ്ങുകയായിരുന്ന നാലു പേരെയും ഹമീദ് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചത്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേത് ഉൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണൽ വാരൽ നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ പമ്പാ നദിയിൽ ഇനിയും പ്രളയസാധ്യത ; തീരദേശവാസികൾ ആശങ്കയിൽ

0
റാന്നി : പമ്പാ നദിയില്‍ അടിഞ്ഞുകൂടിയ വലിയ തോതിലുള്ള മണല്‍ അടിയന്തിരമായി...

അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാൻ ലക്ഷ്യമിട്ട് കേരള വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിച്ചു

0
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയുള്ള വിജിലൻസ് മാന്വൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ...

റോഡിൽ മൂർഖന്റെ ‘ട്രാഫിക് നിയന്ത്രണം’; അരമണിക്കൂർ വാഹനങ്ങൾ കുടുങ്ങി

0
ബെംഗളൂരു: ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അപ്രതീക്ഷിതമായി ഒരു വിഐപി എത്തി....

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം ; കടകംപള്ളി സുരേന്ദ്രന്‍

0
പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ...