ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ.അഴ​ഗിരിയുടെ മകളുമായ കയൽവിഴി അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐ ബാങ്ക് മാനേജരെ മർദിച്ച കേസിലാണ് കയൽവിഴിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും പോലീസിനെ അറിയിക്കാതെ ചെന്നൈ വിട്ട് പോകരുതെന്നും നിർദേശം നൽകിയശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ അഡയാർ ശാഖ മാനേജരെ കയൽവിഴി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഡയാറിൽ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്ബിഐ ശാഖയും പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റിന് തകരാറുള്ള കാര്യം നേരത്തേ എസ്ബിഐ മാനേജർ കെട്ടിടത്തിന്റെ ചുമതലയുള്ളവരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിലെത്തിയ കയൽവിഴിക്ക് മുന്നിലും മാനേജർ ലിഫ്റ്റിന്റെ പ്രശ്നം അവതരിപ്പിച്ചത്. എന്നാൽ മാനേജരുമായി സംസാരിക്കുന്നതിനിടെ കയൽവിഴി പ്രകോപിതയാവുകയും മാനേജരുടെ മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...

ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിൽ നടപടിയുമായി ഈഡി

0
തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ 300 കോടി...