ഫൈസറിന് ഇളവെങ്കിൽ ഞങ്ങൾക്കും ഇളവ് വേണം ; നിയമം ഒരുപോലെ വേണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദേശ കോവിഡ് വാക്സീന്‍ നിർമ്മാതാക്കളായ ഫൈസറും മോഡേർണയും നഷ്ടപരിഹാരം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം ഉന്നയിച്ചു രംഗത്തെത്തി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ഏതു വാക്സീനും പ്രാദേശിക വിദേശ ഭേദമില്ലാതെ ഒരേ സംരക്ഷണം നൽകണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേർന്നു വികസിപ്പിച്ച വാക്സീൻ ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിക്കുന്നത് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ). നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും വിദേശ വാക്സീനുകൾക്ക് നഷ്ടപരിഹാര ബാധ്യതയിൽനിന്ന് സംരക്ഷണം നൽകുകയാണെങ്കിൽ എല്ലാ വാക്സീൻ കമ്പനികള്‍ക്കും ഇളവു നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഇക്കാര്യത്തിൽ ഇതുവരെ ഒരു ഇളവും സർക്കാർ ആർക്കും നൽകിയിട്ടില്ല. ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ വാക്സീൻ എടുത്തവർക്കു നഷ്ടപരിഹാരം നൽകുന്നതിൽനിന്നും മരുന്നു കമ്പനികൾക്ക് നിയമ നടപടികളിൽനിന്നും സംരക്ഷണം നൽകുകയുമാണ് ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യണമെങ്കിൽ ഈ നിബന്ധന ഒഴിവാക്കണമെന്നതാണ് ഫൈസറും മോഡേർണയും പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങൾ ഈ സംരക്ഷണം കമ്പനികൾക്കു നൽകിയിട്ടുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ ഇന്നലെ സൂചിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....