ഇലന്തൂര്‍ നരബലിക്കേസ് : പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ്. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്താനാവാത്തത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുഴിച്ചിട്ടെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

കഷ്ണങ്ങളാക്കിയ മൃതദേഹം മറ്റാര്‍ക്കെങ്കിലും ഷാഫി നല്‍കിയോ എന്ന സംശയമാണിപ്പോഴുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ മുഖ്യ സൂത്രധാരന്‍ ഷാഫിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യും. ഷാഫി ആണെന്ന് പറഞ്ഞ് ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്.

ഇതുവഴി ആണ് ഭഗവല്‍ സിംഗിനേയും ലൈലയേയും പിടികൂടിയതെന്നും പോലീസ് പറഞ്ഞു. സഹായിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇതോടെ നരബലിക്കേസില്‍ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് നല്‍കുന്ന വിവരം. ഭഗവല്‍ സിംഗിനെ കൂടാതെ ലൈലയുമായും ഇയാള്‍ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...