ഇലന്തൂര്‍ നരബലിക്കേസ് : പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ്. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്താനാവാത്തത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുഴിച്ചിട്ടെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

കഷ്ണങ്ങളാക്കിയ മൃതദേഹം മറ്റാര്‍ക്കെങ്കിലും ഷാഫി നല്‍കിയോ എന്ന സംശയമാണിപ്പോഴുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ മുഖ്യ സൂത്രധാരന്‍ ഷാഫിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യും. ഷാഫി ആണെന്ന് പറഞ്ഞ് ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്.

ഇതുവഴി ആണ് ഭഗവല്‍ സിംഗിനേയും ലൈലയേയും പിടികൂടിയതെന്നും പോലീസ് പറഞ്ഞു. സഹായിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇതോടെ നരബലിക്കേസില്‍ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് നല്‍കുന്ന വിവരം. ഭഗവല്‍ സിംഗിനെ കൂടാതെ ലൈലയുമായും ഇയാള്‍ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...