ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നത് : ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ കൊളംബിയയില്‍. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല. ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയത് അസ്വസ്ഥത ഉണ്ടാക്കിയെന്നും ശശി തരൂര്‍ പറഞ്ഞു.

ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് അനുശോചനം അറിയിക്കുകയോ സഹതപിക്കുകയോ ചെയ്യാതെ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതില്‍ രാജ്യത്തിന് നിരാശയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരേ പോലെ കാണരുതെന്ന് കൊളംബിയയിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആക്രമിക്കുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരുപോലെ കാണാനുമാകില്ല. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്. ഇതില്‍ എന്ത് തെറ്റിദ്ധാരണ ഉണ്ടെങ്കിലും അത് പരിഹരിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...