കൊച്ചി : എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. അന്വേഷണം ഊർജിതമാക്കി പോലീസ്. കുഞ്ഞിനെ കൊന്നത് കാമുകന്റെ നിർദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. പതിനേഴുകാരിയും കാമുകനും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ ജോബിൻ ജോണാണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസിൽ നൽകിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വെച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.