കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവം ; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജോസഫൈന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.നിസ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇരുവരില്‍നിന്ന് തുല്യമായി തുകയീടാക്കി ഹര്‍ജിക്കാരനായ കുട്ടിയുടെ അച്ഛന്‍ പരാതിക്കാരനായ കണ്ണനല്ലൂര്‍ മുഖത്തല കിഴവൂര്‍ സ്വദേശി പി.ഷഫീഖിന് കൈമാറാന്‍ ഡി.എംഒയ്ക്ക് നിര്‍ദേശം നല്‍കി. ഇരുവരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് വ്യക്തമായതായി ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി ഉത്തരവില്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സയില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബാലാവകാശനിയമങ്ങളെക്കുറിച്ച്‌ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...

മുൻ എൻസിപി എംപി പദ്മസിങ് പാട്ടീൽ ഉൾപ്പെടെ ഒൻപത് പ്രതികളെയും കോടതി വെറുതെവിട്ടു

0
മുംബൈ : രാജ്യമെങ്ങും ചർച്ചയായ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ...

ജന്തർ മന്തറിൽ രാപകൽ പ്രതിഷേധവുമായി സി ജെ പി

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ...

സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

0
തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/...