ചെങ്ങന്നൂർ : ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യമെന്ന് ഗോവ ഗവർണർ ഡോ. പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖില പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൻ്റെ സത്രസമരംഭ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷൻമാർക്കൊപ്പം സമൂഹത്തിൽ പങ്കാളിത്തം വഹിക്കാൻ ഇത്തരം വേദികളിലൂടെ സ്ത്രീകൾക്കും കഴിയുന്നു എന്നതിനുദാഹരണങ്ങളാണ് സത്ര വേദികളിലും ആദ്ധ്യാത്മിക രംഗത്തും സ്ത്രീകളുടെ പങ്കിൻ്റെ മാസ്മരിക ശക്തി മനസിലാകുന്നത്. തിരുവിതാം കൂർദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
സത്രസമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ സ്വാഗതം പറഞ്ഞു. സത്രാചാര്യൻ അഡ്വ. ടി.ആർ രാമനാഥൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ചിഫ് എൻജിനീയർ ടി.ആർ അജിത് കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജി. മുരളീധരൻ പിള്ള, ഡെപ്യൂട്ടി കമ്മീഷണർ എ.ദിലീപ്,
പഞ്ചായത്ത് പ്രസിഡന്റ്പി.വി സജൻ, മെമ്പർമാരായ പുഷ്പകുമാരി, ശ്രീവിദ്യ സുരേഷ്, ഗീതാ സുരേന്ദ്രൻ, ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലിയിൽ, സെക്രട്ടറി ആർ ഡി രാജീവ്, സബ് ഗ്രൂപ്പ് ഓഫീസർ അനിത ജി.നായർ, വർക്കിംഗ് ചെയർമാൻ സജു ഇടക്കല്ലിൽ, ജനറൽ കൺവീനർ എസ് കെ രാജീവ്, ഒ.കെ അനിൽകുമാർ, ശ്രീരാജ് ശ്രീവിലാസം, കെ. ജി അനിൽ കുമാർ, വിഷ്‌ണുഗോപാലകൃഷ്ണൻ, യു പ്രജിത് പ്രശോഭ്, അനു കെ ഓമന കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പഞ്ച ദിവ്യ വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രകാശനം, തൃക്കൊടിയേറ്റ് എന്നിവയും 8 ന് ഭജൻസ് ,9 – 30 ന് മേജർസെറ്റ് കഥകളിയും നടന്നു.





























