നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട – ആരുടേയും പണം നഷ്ടപ്പെടില്ല ; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജു നെടുംപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ താനും കുടുംബവും എങ്ങോട്ടും ഒളിച്ചോടില്ലെന്നും നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു. ഇത് സംബന്ധിച്ചുവന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള സ്ഥാപനമാണ്‌ NCS. ഇതിലെ ഒരു നിക്ഷേപകന്റെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നത് ശരിയാണ്. പരാതി ലഭിച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. അത് സ്വാഭാവികമായ നടപടിയുടെ ഭാഗമാണ്. സാമ്പത്തിക പ്രതിസന്ധി കോവിഡ്‌ കാലത്ത് ബാധിച്ചതാണ്. തന്റെ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല എല്ലാ ധനകാര്യ സ്ഥാപനങ്ങളേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. ചിലര്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി താന്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. കൂടാതെ വ്യാപാര വ്യവസായ മേഖലയിലും പൊതുരംഗത്തും സജീവമാണ്. അതുകൊണ്ടുതന്നെ പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുവാന്‍ തനിക്ക് കഴിയില്ല. പ്രതിസന്ധികളെ തരണംചെയ്തുകൊണ്ട് മുമ്പോട്ടു പോകുവാനാണ് തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്നും എന്‍.എം.രാജു നെടുംപറമ്പില്‍ പറഞ്ഞു.

നിക്ഷേപമായി ലഭിച്ച പണം ബിസിനസ് മേഖലയിലേക്കാണ് ഉപയോഗിച്ചത്. വ്യാപാര മേഖല കടുത്ത മാന്ദ്യത്തിലായതിനാല്‍ ഇവിടെയും നഷ്ടമുണ്ടായി. ഇതോടൊപ്പം അപ്രതീക്ഷിതമായി ചില വലിയ നിക്ഷേപങ്ങള്‍ മടക്കിനല്‍കേണ്ടി വന്നു. തന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കുവാന്‍ ചില ബാഹ്യശക്തികള്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തില്‍ തനിക്കെന്നല്ല ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. നിക്ഷേപകരും ജീവനക്കാരും മാനേജ്മെന്റ് ഉം ഒന്നിച്ചുനീങ്ങിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കുവാന്‍ കഴിയും. നിക്ഷേപകര്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരുടേയും പണം നഷ്ടപ്പെടില്ല. ഫൈനാന്‍സ് മേഖലയില്‍ മാത്രമല്ല ഓട്ടോമൊബൈല്‍ രംഗത്തും (ടാറ്റാ, കിയ), വസ്ത്രവ്യാപാര രംഗത്തും (വസ്ത്രം കോട്ടയം,തിരുവല്ല) നെടുംപറമ്പില്‍ ഗ്രൂപ്പ് NCS എന്നപേരില്‍ സജീവമാണ്. NCS ന്റെ വിവിധ സ്ഥാപനങ്ങളിലായി നൂറുകണക്കിന് ജീവനക്കാരാണ് ജോലിചെയ്യുന്നത്. സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറുവാന്‍ കഴിയൂ. ഇതിന് നിക്ഷേപകരുടെ പൂര്‍ണ്ണമായ സഹകരണം കൂടിയേ തീരൂ. കോടതിയും കേസുമായി നിക്ഷേപകരെ ബുദ്ധിമുട്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പണം ആരുടെയാണെങ്കിലും അത് അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടുവാന്‍ പാടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...