Sunday, March 30, 2025 6:19 am

ഐപിഎൽ ; ബംഗളൂരുവിന് 50 റൺസിൻറെ തകർപ്പൻ ജയം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബംഗളൂരുവിന്റെ ചെന്നൈ വധം. സ്വന്തം കാണികൾക്ക് മുന്നിലിട്ട് 50 റൺസിനാണ് രജത് പഠീദാറും സംഘവും ചെന്നൈയെ തകർത്തെറിഞ്ഞത്. ബംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് 146 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റൺസെടുത്ത രചിൻ രവീന്ദ്രയും അവസാന ഓവറുകളിൽ തകർത്തടിച്ച ധോണിയും ജഡേജയും മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പൊരുതി നോക്കിയത്. ഏഴാമനായി ക്രീസിലെത്തിയ ധോണി 16 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 30 റൺസടിച്ച് പുറത്താവാതെ നിന്നു.

ബംഗളൂരുവിനായി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് ദയാലും ലിയാം ലിവിങ്‌സറ്റണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ട് കളിയും ജയിച്ച ആർ.സി.ബി നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനായി ക്യാപ്റ്റൻ രജദ് പഠീദാർ അർധ സെഞ്ച്വറി കുറിച്ചു. 16 പന്തിൽ 32 റൺസെടുത്ത ഫിൽ സാൾട്ടും 30 റൺസെടുത്ത കോഹ്‍ലിയും അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡും ചേർന്നാണ് ബംഗളൂരുവിന് മികച്ച ടോട്ടൽ സമ്മാവിച്ചത്. ഡേവിഡ് എട്ട് പന്തിൽ മൂന്ന് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയിൽ 22 റൺസ് അടിച്ചെടുത്തു.

ചെന്നൈക്കായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മതീഷ് പതിരാന രണ്ട് വിക്കറ്റ് പോക്കറ്റിലാക്കി. ആദ്യ മത്സരത്തിൽ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു

0
ലഖ്‌നൗ : ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി...

കാര്യക്ഷമതാ വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാ​ഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്

0
വാഷിങ്ടൺ : അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ...

പ്രതിഷേധ മാർച്ചിനിടെ വ്യാപകമായ ആക്രമണം

0
കാഠ്മണ്ഡു : കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജാവ് ഗ്യാനേന്ദ്ര...

തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

0
തിരുവനന്തപുരം : അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ...