കുവൈറ്റിലും ബഹ്റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ ; ഗൾഫിൽ യുദ്ധഭീതി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ സൈനികനീക്കം ശക്തമാക്കി ഇറാനും അമേരിക്കയും. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ചയും ആക്രമണം അഴിച്ചുവിട്ടു. കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന ടാങ്കുകളും പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇറാൻ തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. അമേരിക്കയുടെ സൈനിക നടപടികൾക്ക് മറുപടിയായി ഇറാന്റെ ‘കണ്ണിന് പകരം കണ്ണ്’ എന്ന പ്രത്യാക്രമണ പരമ്പരയുടെ മൂന്നാം ഘട്ടമാണിതെന്നും ഐആർജിസി പറഞ്ഞു. അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ തന്ത്രപ്രധാനമായ എഫ്‌പിഎസ് റഡാർ സംവിധാനവും ആക്രമിക്കപ്പെട്ടു.

കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിന്റെ വടക്കൻ അതിർത്തികളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു. ബഹ്റൈനിലെ ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തതായി ഐആർജിസി അറിയിച്ചു. ഇതിനുപുറമെ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ഇറാനിലെ ബന്ദർ അബ്ബാസ്, ഖുഷം എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഇറാൻ്റെ വാദം.

ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ദക്ഷിണതീരത്തെ റഡാർ കേന്ദ്രങ്ങളും ഡ്രോൺ കേന്ദ്രങ്ങളും തകർത്തതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ഇറാൻ ആക്രമണങ്ങൾ നടത്തുന്നെന്ന് ആരോപിച്ചാണ് അമേരിക്ക സംഘർഷം പുനരാരംഭിച്ചത്. അതേസമയം സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത പ്രകടമാണ്. നയതന്ത്ര ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രതികാരം വേണമെന്ന നിലപാടിലാണ് ഐആർജിസി. നിലവിലെ ആത്മീയ നേതാവായ മൊജ്താബ ഖമനേയിയും ‘രക്തത്തിന് രക്തം’ എന്ന നിലപാടിലാണ്. ഇതിനിടെ ഒമാനും പാകിസ്താനും കേന്ദ്രീകരിച്ച് നയതന്ത്ര ചർച്ചകൾക്കും നീക്കങ്ങൾ നടക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല : ജി സുകുമാരൻ നായർ

0
കൊച്ചി: തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്​ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ്...

തമിഴ്നാട് പത്രങ്ങളിൽ ‘ജനനായകന്’ മുഴുപ്പേജ് പരസ്യം ; മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’...

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു

0
തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടയിൽ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല് ; വധു കുഴഞ്ഞു വീണു

0
കൊല്ലം : വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ...