എകെജി സെന്‍ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം : വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നുണ ബോംബുകൾ ഏൽക്കില്ലെന്നും കോണ്‍ഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. സീറ്റ് വിഭജനം ഒരു അപസ്വരവുമില്ലാതെ യുഡിഎഫ് പൂർത്തിയാക്കി. ടീം യുഡിഎഫ് എന്ന് താൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ മൂന്ന് ദിവസമേ എടുത്തുള്ളൂ. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം? തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി പ്രൊപ്പോസൽ തയ്യാറാക്കണം. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തണം. കോണ്‍ഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ സുധാകരനും അടൂർ പ്രകാശും മത്സരിക്കും എന്ന് വാർത്ത കൊടുത്ത സമയത്ത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പോലും എടുത്തിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. രാത്രി ആയപ്പോൾ എല്ലാവരും മാറ്റി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്ന് സതീശൻ ചോദിച്ചു. മര്യാദകേടാണ് ചെയ്തതെന്നും സതീശൻ വിമർശിച്ചു. കോണ്‍ഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. നുണ ബോംബുകൾ കൊണ്ട് തോൽപ്പിക്കാനാവില്ലെന്നും നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും സതീശൻ അവകാശപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...

നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

0
കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി...