കോട്ടയത്ത് അമ്മയെ വെട്ടികൊന്ന മകൻ വർഷങ്ങളായി ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിൽ അമ്മയെ വെട്ടികൊന്ന മകൻ വർഷങ്ങളായി ലഹരിക്ക് അടിമയായിരുന്നുവെന്ന് കൊല്ലപ്പെട്ട സന്ധ്യയുടെ സഹോദരി. പതിവായി മകൻ അരവിന്ദ് സിന്ധുവുമായി വഴക്കിടുമായിരുന്നു. കൊലനടന്ന ദിവസവും വീട്ടിൽ ബഹളം നടന്നതായി സഹോദരി ബിന്ദു പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു ലഹരിക്ക് അടിമയായ അരവിന്ദ് മാതാവ് സിന്ധുവിനെ വെട്ടികൊലപ്പെടുത്തിയത്. അരവിന്ദും അമ്മ സിന്ധുവുമായി ലഹരി ഉപയോഗത്തെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി. ചില ബന്ധുക്കളെ അരവിന്ദ് അസഭ്യം പറഞ്ഞതും സിന്ധു ചോദ്യം ചെയ്തു. ഇതാണ് അരവിന്ദിനെ പ്രകോപിതനാക്കിയത്.

അടുക്കളയിൽ മകനുവേണ്ടി ഭക്ഷണം ഉണ്ടാക്കുകയായിരുന്ന സിന്ധുവിന്റെ കഴുത്തിനു പിന്നിൽ വെട്ടുകയായിരുന്നു. കലി അടങ്ങാതെ അരവിന്ദ് അമ്മയുടെ ശരീരമാകെ വെട്ടിപരിക്കേൽപ്പിച്ചു. അരവിന്ദ് തന്നെ ആണ് അമ്മയെ കൊന്ന വിവരം അടുത്ത വീട്ടിൽ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ മൃതദേഹത്തിനു അടുത്ത് തന്നെ അരവിന്ദ് ഉണ്ടായിരുന്നു. അരവിന്ദ് വർഷങ്ങളായി ലഹരിക്ക് അടിമയാണെന്ന് സിന്ധുവിന്റെ സഹോദരി പറയുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അരവിന്ദ് ബിഎഡ് പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു. സഹോദരൻ വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർത്ഥിയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...