സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനവും രജിസ്റ്ററുകളുടെ പരിപാലനവും കുറ്റമറ്റതാക്കി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം. ജയിലുകളിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് തടവുകാര്‍ നല്‍കുന്ന പരാതികള്‍ പലതും വകുപ്പിന് തലവേദനയായതോടെ ഇവയെ പ്രതിരോധിക്കുകകൂടി ലക്ഷ്യമിട്ടാണ് മതിയായ സംവിധാനങ്ങളൊരുക്കാനാവശ്യപ്പെട്ടത്.

സി.സി.ടി.വി കാമറകള്‍ പലതും പ്രവര്‍ത്തിക്കാത്തതും രജിസ്റ്ററുകള്‍ പരിപാലിക്കാത്തതുമാണ് ജയിലുകളിലെ പാളിച്ച. ഇതോടെ പരാതികളില്‍ കോടതികള്‍ക്കും മനുഷ്യാവകാശ കമീഷന്‍ ഉള്‍പ്പെടെ ഏജന്‍സികള്‍ക്കും തെളിവുകള്‍ സഹിതം  കുറ്റമറ്റ റിപ്പോര്‍ട്ട് നല്‍കാന്‍പോലും കഴിയുന്നില്ല. തടവുകാരുടെ പരാതികളില്‍ ജയിലുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് റിമാന്‍ഡ് പ്രതികളെ പ്രവേശിപ്പിക്കുമ്പോഴടക്കം മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനും ക്രൈംബ്രാഞ്ച് മേധാവിയായി പോകുന്ന ജയില്‍ ഡി.ജി.പി ഡോ.ഷേക് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കിയത്.

എല്ലാ ജയിലുകളിലും അഡ്മിഷന്‍ സ്ഥലത്ത് ‘എ’ ഗേറ്റിനും ‘ബി’ ഗേറ്റിനും മധ്യേ എല്ലാഭാഗവും ഉള്‍പ്പെടുത്തി റെക്കോഡ് ചെയ്യാനാവുന്ന തരത്തില്‍ കുറഞ്ഞത് രണ്ട് സി.സി.ടി.വി കാമറകളെങ്കിലും സ്ഥാപിക്കണം. ജയിലിലേക്കയക്കുന്ന പ്രതികളെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിന്നുതന്നെ ദേഹപരിശോധന നടത്തി പരിക്കുകളില്ലെന്നും ജയിലില്‍ നിരോധിക്കപ്പെട്ട വസ്തുക്കളില്ലെന്നും ഉറപ്പാക്കണം. പരിക്കുകളോ നിരോധിത വസ്തുക്കളോ കണ്ടെത്തിയാല്‍ അവ ബന്ധപ്പെട്ട രജിസ്റ്ററില്‍ ആദ്യമേ രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കണം. ജയിലിലെ സി.സി.ടി.വി കാമറകള്‍ തകരാറിലായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുകയും റെക്കോഡിങ് കപ്പാസിറ്റി സൂപ്രണ്ടുമാര്‍ പരിശോധിച്ച്‌ ഉറപ്പാക്കുകയും വേണം. പരാതിക്കിടയാക്കിയേക്കാവുന്ന സംഭവങ്ങളുടെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേകം സേവ് ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യമായി ജയിലിലെത്തുന്ന പ്രതികള്‍ക്ക് പ്രവേശന സമയത്തുതന്നെ ജയിലിനെ സംബന്ധിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും നിയമവിധേയമല്ലാത്ത പ്രവൃത്തിയെക്കുറിച്ചും വിവരണവും കൗണ്‍സലിങ്ങും നല്‍കണം. തടവുകാരുടെ ഭാഗത്തുനിന്നുള്ള അച്ചടക്കരാഹിത്യങ്ങള്‍, ജയില്‍വിരുദ്ധ പ്രവൃത്തികള്‍ എന്നിവ പണിഷ്മെന്റ് രജിസ്റ്റര്‍, ഹിസ്റ്ററി രജിസ്റ്റര്‍ എന്നിവയില്‍ കൃത്യമായി രേഖപ്പെടുത്തണം. ജയിലിന്റെ ഭക്ഷണ വില്‍പന കൗണ്ടറുകള്‍, മൊബൈല്‍ വാഹനങ്ങള്‍ എന്നിവയില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കി അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...