ജമ്മു കശ്മീരിൽ കനത്ത മഴക്കെടുതി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: തുടർച്ചയായ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും പ്രളയത്തിലും ജമ്മു കശ്മീരിൽ നാല് പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. പൂഞ്ച്, രജൗരി ജില്ലകളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായിരിക്കുന്നത്. ജനജീവിതം സ്തംഭിച്ച സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ച് ജില്ലയിലെ നൂനബന്ദി ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്നുവീണ് 28-കാരിയായ നസിയ കൗസർ മരിച്ചു. അപകടത്തിൽ ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റു. മാറോട്ട് മേഖലയിൽ ഒരു പെൺകുട്ടി പ്രളയജലത്തിൽ ഒഴുകിപ്പോയി മരിച്ചപ്പോൾ, മറ്റൊരിടത്ത് തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ലോവർ മുറ പ്രദേശത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറു പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

സുരൻകോട്ട് താലൂക്കാണ് പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്ന്. രജൗരി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നതോടൊപ്പം വസ്തുവകകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിലും പ്രളയത്തിലും ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ അസഭ്യപ്രയോഗങ്ങളും അശ്ളീലം പറച്ചിലായി വിലയിരുത്താനാകില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി : എല്ലാ അസഭ്യപ്രയോഗങ്ങളും മോശം പദങ്ങളും അശ്ലീലംപറച്ചിലായി വിലയിരുത്താനാകില്ലെന്ന് സുപ്രീംകോടതി....

അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി

0
ന്യൂഡൽഹി: അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ്...

മെഡിക്കൽ കോളജിൽ മോഷണം ; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും കാണാനില്ല

0
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ...

അമിതവേഗതയിൽ മദ്യപിച്ച് കാർ ഓടിച്ചത് ചോദ്യം ചെയ്യവേ ആക്രമണം ; പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരലിന്...

0
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്കു നേരെ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം....