യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപത്രികളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെസിബി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപത്രികളെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പോലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും  അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു .

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതിന്റെ  പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വ്യാഴാഴ്ച രാത്രിയോടെയാണ്  ചാരുപാറ സ്വദേശി സജുവിന്റെ  നേതൃത്വത്തിലെ സംഘം ജെസിബിയുമായി എത്തിയത്.  അനുമതിയില്ലാതെ മണ്ണ് എടുക്കുന്നത്  തടഞ്ഞതിനെ തുടര്‍ന്ന് സംഗീതും മാഫിയ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി . ഇതിനിടെ ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ പ്രതികള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....