ഡൽഹി കലാപം ; പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വടക്കുകിഴക്കൻ ഡൽഹി കലാപ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് ഉൾപ്പെടെ 11 ജുഡീഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റി. എഎസ്ജെ യാദവിനെ കർക്കർദൂമയിൽ നിന്ന് റൂസ് അവന്യൂ കോടതിയിലേക്കാണ് മാറ്റിയത്. പകരം പ്രത്യേക ജഡ്ജി (പിസി ആക്ട്) (സിബിഐ) വീരേന്ദർ ഭട്ടിനെ കർക്കർദൂമയിലേക്ക് അയച്ചു. കലാപത്തിൽ പോലീസ് അന്വേഷണത്തെ വിമർശിച്ച് യാദവ് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. കേസുകളുടെ പുരോഗതി നിരീക്ഷിക്കാൻ പോലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് ഒരു പ്രത്യേക സെൽ (എസ്ഐസി) രൂപീകരിക്കാനും ആവശ്യപ്പെട്ടു.

കലാപത്തിനിടെ ഇടതു കണ്ണിന് വെടിയേറ്റ ഒരു വ്യക്തിയുടെ പരാതിയിൽ പ്രഹസന അന്വേഷണം നടത്തിയതിന് പോലീസിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കലാപക്കേസില്‍ പോലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പോലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് കുറ്റപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...