ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ; ഡിവൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും. ജസ്റ്റിസ് യുയു ലളിതിന് പിന്‍ഗാമിയായാണ് ചന്ദ്രചൂഡെത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഇതാദ്യമായാണ് പിതാവ് ഇരുന്ന ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മകന്‍ എത്തുന്നത്. നവംബര്‍ എട്ടിനായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിച്ചത്. നേരത്തെ സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദ്ദേശിക്കുകയെന്ന പതിവ് പിന്തുടര്‍ന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു. അയോദ്ധ്യ അടക്കം സുപ്രധാന വിധികളുടെ ഭാഗമായിട്ടുള്ള ജഡ്ജിയാണ് ചന്ദ്രചൂഡ്.

നിയമവഴിയിലേക്ക്…
1959 നവംബര്‍ 11നാണ് ഡി വൈ ചന്ദ്രചൂഡ് ജനിച്ചത്.ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്നാണ് മുഴുവന്‍ പേര്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പഠിച്ച അദ്ദേഹം പ്രശസ്തമായ ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു.ഹാര്‍വാര്‍ഡില്‍, നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ഫോറന്‍സിക് സയന്‍സില്‍ ഡോക്ടറേറ്റും (എസ്‌ജെഡി) പൂര്‍ത്തിയാക്കി. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍, യേല്‍ ലോ സ്‌കൂള്‍, ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടര്‍സ്റാന്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്.

അഭിഭാഷകനില്‍ നിന്ന് സുപ്രീംകോടതി വരെ..
39-ആം വയസ്സില്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. 1998-ല്‍ അദ്ദേഹം ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും നിയമിതനായിരുന്നു.അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം ഒക്ലഹോമ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ലോ പഠിപ്പിക്കുകയും ബോംബെ യൂണിവേഴ്‌സിറ്റിയിലെ താരതമ്യ ഭരണഘടനാ നിയമത്തില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2000 മാര്‍ച്ച് 29-ന് അദ്ദേഹം ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി.2013 ഒക്ടോബര്‍ 31-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

പിതാവിന്റെ വിധി തിരുത്തിയ മകന്‍
1976ലെ എഡിഎം ജബല്‍പൂര്‍ കേസില്‍ ഇന്ത്യയുടെ 16ാം ചീഫ് ജസ്റ്റിസും പിതാവുമായ വി വൈ ചന്ദ്രചൂഡിന്റെ തീരുമാനം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റദ്ദാക്കിയിരുന്നു.സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനം ‘ഗുരുതരമായി തെറ്റാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖേല്‍ക്കര്‍, ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍, ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരും ഇതിനെ പിന്തുണച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...