കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും എം എൽ എ യുമായ കെ എൻ ബാലഗോപാൽ സന്ദർശിച്ച് ആശ്വസിപ്പിച്ചു. അടിയന്തരമായി ഈ കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. സർക്കാർ തങ്ങളെ കൈ വിടരുതെന്ന് കുടുംബവും അഭ്യർത്ഥിച്ചു. കടലമ്മയോട് തന്റെ കുടുംബത്തെ മടക്കി തരാൻ അപേക്ഷിക്കുന്ന രാജീവന്റെ ഭാര്യ സുമംഗലയുടെ വിലാപം കഴിഞ്ഞ 4 ദിവസത്തിൽ കടലിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് രണ്ടു പേരുടെ കുടുംബത്തിലും കേൾക്കാം. രാജീവൻ മരുമകൻ രാധാകൃഷ്ണൻ മകൻ ഗൗതം കൃഷ്ണനും അപകടത്തിൽപ്പെട്ടു ഗൗതമിനായി തെരച്ചിൽ തുടരുകയാണ്. പുതിയ വള്ളം വാങ്ങാൻ കിടപ്പാടം നഷ്ടപ്പെടുത്തി. ആ വള്ളവും നശിച്ചു ഒരു കുടുംബത്തിലെ 3 പേരെയും നഷ്ടപ്പെട്ടുവെന്ന് കുടുംബം പറയുന്നു.
മഴ മുന്നറിയിപ്പ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന് കെ.എൻ. ബാലഗോപാൽ ആരോപിച്ചു. നിയമകുരുക്ക് പറഞ്ഞ് കുടുംബത്തിന് നൽകേണ്ട ആനുകൂല്യങ്ങൾ തടയരുതെന്ന് ധീവര സഭ ജില്ലാ പ്രസിഡന്റ് രാജു പറഞ്ഞു. കഴിഞ്ഞ നാല് ദിവസം കനത്ത മഴയത്തും കാറ്റത്തും കേരളത്തിന്റ സൈന്യത്തിലെ നാല് പേരുടെ ജീവൻ നഷ്ടമായിരുന്നു.



























