ജനങ്ങളോട് സർക്കാർ യുദ്ധത്തിനില്ല, കെ – റെയിൽ പദ്ധതി ഭാവി തലമുറയുടെ ആവശ്യം ; തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചരിത്ര ഭൂരിപക്ഷം നൽകി എൽഡിഎഫ് നെ വിജയിപ്പിച്ച ജനങ്ങളോട് സർക്കാർ യുദ്ധത്തിനില്ല. റോഡു ഗതാഗതത്തേക്കാൾ വേഗത്തിലുള്ള, മലിനീകരണം കുറഞ്ഞ, പരമാവധി ആളുകളെ കൊണ്ടു പോകാൻ കഴിയുന്ന കെ – റെയിൽ പദ്ധതി ഭാവി തലമുറയുടെ ആവശ്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു. കെ – റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.

സംസ്ഥാനത്ത് അതിവേഗ ട്രെയിൻ വേണമെന്ന് തീരുമാനിച്ചു പ്രവർത്തിച്ച യുഡിഎഫ്, ഇന്ന് പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ എതിർക്കുകയാണ്. 16,000 കിലോമീറ്റർ ഹൈസ്പീഡ് റെയിൽ നിർമ്മിക്കാൻ മോദി സർക്കാർ തീരുമാനിച്ചതിൽ ഉൾപ്പെട്ടതാണ് കെ – റെയിൽ എന്ന് ബിജെപി മനസ്സിലാക്കണം. ഇരു കൂട്ടരും ആക്രമണത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. കെ – റെയിലിനേക്കാൾ നാലു മടങ്ങ് ആളുകളെ ബാധിക്കുന്ന ദേശീയ പാത വികസനത്തിന്റെ സ്ഥലമെടുപ്പിൽ ഒരപശബ്ദം പോലും ഉണ്ടാകുന്നില്ല. അർഹിക്കുന്ന നഷ്ട പരിഹാരം നൽകിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. കീഴാറ്റൂരിലും ഉചിതമായ നഷ്ട പരിഹാരം നൽകിയപ്പോൾ പ്രതിഷേധ സമരം നയിച്ചവരടക്കം തിരികെ വന്നു. ഇന്നത്തെ പാവങ്ങൾ കെ – റെയിലിൽ യാത്ര ചെയ്യുവാൻ കഴിയുകില്ല എങ്കിലും അവരുടെ അടുത്ത തലമുറ യാത്ര ചെയ്യുമെന്ന് ഉറപ്പു നൽകുന്നതായും തോമസ് ഐസക്ക് പറഞ്ഞു.

ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കെ – റെയിലിനെതിരെ കഴിഞ്ഞ മൂന്നു മാസമായി ചെങ്ങന്നൂർ കേന്ദ്രീകരിച്ച് യുഡിഎഫും ബിജെപിയും ഒരു മനസ്സും ഒരു ശരീരവുമായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂറിലെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ്ന് ലഭിച്ച ഭൂരിപക്ഷവും ജനസ്വാധീനവും തിരികെ പിടിക്കാനുള്ള വ്യാമോഹത്തിന്റെ ഭാഗമായാണ് യുഡിഎഫ് കെ – റെയിൽ പ്രതിരോധ സമരത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി ജോസഫ്, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി ശശിധരൻ, ജി.ഹരിശങ്കർ, കെ.എച്ച് ബാബുജാൻ, പുഷ്പലത മധു, ആർ.രാജേഷ്, ജയിംസ് സമുവേൽ, ടി.കെ ഇന്ദ്രജിത്ത്, പി.എം തോമസ്, അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ,സജി വള്ളവന്താനം, ജി.ഹരികുമാർ, ജോസ് സക്കറിയ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് സ്വാഗതവും എം.കെ മനോജ് നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...