മുറിവുണങ്ങാതെ ഗ്രൂപ്പുകൾ ; സുധാകരന്റെ സമീപനവും നിർണായകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ് ബ്രിഗേഡിന്റെ ദീർഘകാല ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരിക്കുന്നു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി. മുറിവേറ്റു നിൽക്കുന്ന പ്രബല ഗ്രൂപ്പുകൾ നിയമനത്തെ പുറമേ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അവരും സുധാകരനുമായി ഇനി ഉരുത്തിരിയുന്ന ബന്ധം കോൺഗ്രസിന്റെ കേരളത്തിലെ മുന്നോട്ടുപോക്കിൽ നിർണായകമാകും.

കെ. കരുണാകരൻ – എ.കെ. ആന്റണി യുഗത്തിനു ശേഷം കേരളത്തിലെ കോൺഗ്രസിനെ നയിച്ച ഉമ്മൻ ചാണ്ടി– രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പിന്തുണയോടെയല്ല സുധാകരൻ അമരത്തേക്കു വരുന്നത്. ഐയുടെ ഭാഗമായിരുന്നു സുധാകരനെങ്കിലും ചെന്നിത്തല അദ്ദേഹത്തിനു വേണ്ടി നിലപാടെടുത്തില്ല.

എയും ഐയും കൈകോർത്തിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശന്റെ വരവ് തടയാൻ കഴിയാഞ്ഞതോടെ കെപിസിസി പ്രസിഡന്റായി ആരുടെയും പേരു പറയേണ്ടെന്ന് ഇരു നേതാക്കളും തീരുമാനിക്കുകയായിരുന്നു. സ്ഥാനലബ്ധിയിൽ തന്നെ സഹായിക്കാത്തവരോട് പാർട്ടി പുനഃസംഘടനയിൽ സുധാകരൻ സ്വീകരിക്കുന്ന മനോഭാവം കോൺഗ്രസ് ഉറ്റുനോക്കും.

പ്രതിപക്ഷ നേതാവായി വി ഡി. സതീശനെ നിശ്ചയിച്ചപ്പോൾ തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരനു വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞുനിന്നതു കൊണ്ടാണ് പ്രഖ്യാപനത്തിനു മുൻപായി വിവിധ തലങ്ങളിലുള്ള നേതാക്കളുമായി സംസാരിക്കാൻ താരിഖ് അൻവർ മുതിർന്നത്. ഒപ്പം നിൽക്കുന്ന തരത്തിൽ മറ്റൊരു പേരും ഉയരാതിരുന്നതോടെ ഹൈക്കമാൻഡിനു കാര്യങ്ങൾ എളുപ്പമായി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഐ വിഭാഗക്കാർ ആയതോടെ 3 വർക്കിങ് പ്രസിഡന്റുമാരും എ യുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ് എന്നതു ശ്രദ്ധേയം.

കണ്ണൂരിലെ കരുത്തരായ മുഖ്യമന്ത്രി പിണറായി വിജയനും കെ.സുധാകരനും ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ നേർക്കുനേർ വരുന്നു. രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി തന്റെ പഴയ ശൈലി അതേപടി അവലംബിക്കുന്നില്ല. കണ്ണൂരിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കു മാറുന്ന സുധാകരൻ തന്റെ ആക്രമണോത്സുക ശൈലിയും ഭാഷയും അതേ പടി തുടരുമോ എന്നതിലാണ് ഉദ്വേഗമേറെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....