തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് ; കെ.സുരേന്ദ്രനെ കുരുക്കുവാന്‍ ഉറച്ച് സി.പി.എം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന് നിയമോപദേശം തേടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. ഈ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ രണ്ടാമതൊരു പരാതികൂടി നല്‍കിയിരുന്നു.

ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരയെ രണ്ടര ലക്ഷംരൂപ നല്‍കി പത്രിക പിന്‍വലിപ്പിച്ചുവെന്നുമാത്രമാണ് നിലവില്‍ കേസ്. കെ. സുന്ദര പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയാണെന്നറിഞ്ഞതോടെ കേസിന്റെയും വകുപ്പിന്റെയും കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും തലങ്ങള്‍ ആകെ മാറ്റേണ്ടിവരും. ഒരു വര്‍ഷത്തെ തടവ് മാത്രം നിര്‍ദേശിക്കുന്ന കുറ്റകൃത്യത്തില്‍നിന്നും അഞ്ചുവര്‍ഷത്തെ തടവിനുള്ള കുറ്റകൃത്യമായി കേസ് മാറും. ഇതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ഉപദേശംതേടാന്‍ ക്രൈം ബ്രാഞ്ച് തലപ്പത്തുനിന്ന് നിര്‍ദേശം ലഭിച്ചത്. വകുപ്പുകള്‍ ചേര്‍ക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന് സ്വയം തീരുമാനിക്കാവുന്ന വിഷയമായിരിക്കെ ഇതിന് നിയമോപദേശം തേടിയതില്‍ സി.പി.എമ്മില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. അന്വേഷണസംഘം കെ. സുരേന്ദ്രനോട് മൃദുസമീപനം പുലര്‍ത്തുകയാണെന്ന ആക്ഷേപമാണുയരുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി. രമേശന്‍, അഡ്വ. സി. ഷുക്കൂര്‍ മുഖേന നല്‍കിയ പരാതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കെ. സുരേന്ദ്രനും രണ്ട് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് എന്ന നിലയില്‍171 (ബി) വകുപ്പു മാത്രമാണ് ചേര്‍ത്തത്. എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമക്രാരമുള്ള വകുപ്പുകള്‍ മറച്ചുവെച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുപ്രധാന വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് മടികാണിക്കുന്നുവെന്നാണ് ആരോപണം. തുടര്‍ന്നാണ് രമേശന്‍ വീണ്ടും പരാതി നല്‍കിയത്.

ഇതില്‍ നിയമോപദേശം തേടിയത് പ്രതിയെ രക്ഷിക്കാന്‍ ഐ.പി.എസ് തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കാണുന്നത്. ‘കെ. സുരേന്ദ്രനെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തില്ലെങ്കില്‍ പോലീസിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പരാതിക്കാരനായ സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. രമേശന്‍ പറഞ്ഞു. എസ്.സി- എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് പരാതി നല്‍കിയത്. അതിന് നിയമോപദേശം തേടെണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...