കോഴിക്കോട്: യു.ജി.സി നിർദ്ദേശം നടപ്പാക്കിയില്ല. പ്രവേശന മാനദണ്ഡം സർവ്വകലശാല അട്ടിമറിച്ചെന്ന് ആരോപണം. പ്രവേശനപരീക്ഷക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് എന്നതാണ് യുജിസി മാനദണ്ഡം. യുജിസി നിർദ്ദേശം പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ച കാലടി സർവകലാശാല ദിവസങ്ങൾക്കകം അത് അട്ടിമറിച്ചു. പരാതികൾ വന്നതിന് പിന്നാലെയും ഈ നിർദ്ദേശം നടപ്പിലാക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 25 ന് വകുപ്പ് മേധാവികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം നിർദ്ദേശം റദ്ദാക്കി. യു.ജി.സി നിർദ്ദേശം കണക്കിലെടുക്കേണ്ടെന്നും നിലവിലെ രീതിയിൽ പ്രവേശനം നടത്തിയാൽ മതിയെന്നുമായിരുന്നു സർവകലാശാല നിലപാട്.
പ്രവേശന പരീക്ഷ നടത്തുമെങ്കിലും അതിന്റെ മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖത്തിന് ശേഷം സെലക്ഷൻ കമ്മറ്റി നൽകുന്ന പട്ടിക അതുപോലെ അംഗീകരിക്കുകയാണ് കാലടി സർവകലാശാല ചെയ്യുന്നത്. ഈ രീതി തന്നെയാണ് ക്രമക്കേടുകൾക്ക് കാരണമാകുന്നത്. യു.ജി.സി റഗുലേഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നെങ്കിലും അതിനെതിരെ കാലടി സർകലാശാല അപ്പീൽ സമർപ്പിച്ചിരുന്നു. സെലക്ഷൻ കമ്മറ്റി വിചാരിച്ചാൽ യോഗ്യതയില്ലാത്ത ആരെയും തിരുകിക്കയറ്റാമെന്ന് തെളിയിക്കുന്നതാണ് കെ. വിദ്യയുടെതുൾപ്പെടെ കാലടി സർവ്വകലശാല നടത്തിയ പ്രവേശനം.





























