യു.ജി.സി നിർദേശം നടപ്പാക്കാതെ കാലടി സർവകലാശാല ; കെ.വിദ്യയുടെ പ്രവേശനം മാനദണ്ഡങ്ങള്‍ അട്ടിമറിച്ച്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യു.ജി.സി നിർദ്ദേശം നടപ്പാക്കിയില്ല. പ്രവേശന മാനദണ്ഡം സർവ്വകലശാല അട്ടിമറിച്ചെന്ന് ആരോപണം. പ്രവേശനപരീക്ഷക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് എന്നതാണ് യുജിസി മാനദണ്ഡം. യുജിസി നിർദ്ദേശം പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ച കാലടി സർവകലാശാല ദിവസങ്ങൾക്കകം അത് അട്ടിമറിച്ചു. പരാതികൾ വന്നതിന് പിന്നാലെയും ഈ നിർദ്ദേശം നടപ്പിലാക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 25 ന് വകുപ്പ് മേധാവികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം നിർദ്ദേശം റദ്ദാക്കി. യു.ജി.സി നിർദ്ദേശം കണക്കിലെടുക്കേണ്ടെന്നും നിലവിലെ രീതിയിൽ പ്രവേശനം നടത്തിയാൽ മതിയെന്നുമായിരുന്നു സർവകലാശാല നിലപാട്.

പ്രവേശന പരീക്ഷ നടത്തുമെങ്കിലും അതിന്റെ മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖത്തിന് ശേഷം സെലക്ഷൻ കമ്മറ്റി നൽകുന്ന പട്ടിക അതുപോലെ അംഗീകരിക്കുകയാണ് കാലടി സർവകലാശാല ചെയ്യുന്നത്. ഈ രീതി തന്നെയാണ് ക്രമക്കേടുകൾക്ക് കാരണമാകുന്നത്. യു.ജി.സി റഗുലേഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നെങ്കിലും അതിനെതിരെ കാലടി സർകലാശാല അപ്പീൽ സമർപ്പിച്ചിരുന്നു. സെലക്ഷൻ കമ്മറ്റി വിചാരിച്ചാൽ യോഗ്യതയില്ലാത്ത ആരെയും തിരുകിക്കയറ്റാമെന്ന് തെളിയിക്കുന്നതാണ് കെ. വിദ്യയുടെതുൾപ്പെടെ കാലടി സർവ്വകലശാല നടത്തിയ പ്രവേശനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...