പതിമൂന്നു വയസ്സുകാരന്റെ കൊലപാതകം : അമ്മയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കളിയിക്കാവിള : പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ  മരണവുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റില്‍. കളിയിക്കാവിള മലയടി അല്ലച്ചിനാം വിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടില്‍ സുബണന്‍ (35) എന്നിവരെയാണ് പളുകല്‍ പോലീസ് അറസ്റ്റു ചെയ്തത്.  2016-ല്‍ ആത്മഹത്യയായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്, അന്വേഷണങ്ങള്‍ക്കൊടുവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ഭര്‍ത്താവുമായി അകന്ന വസന്ത സുബണനുമായി അടുപ്പത്തിലായി. ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ ലാല്‍മോഹന്‍ അമ്മയോടൊപ്പം സുബണനെ കണ്ടത് ചോദ്യം ചെയ്തു. പ്രകോപിതനായ സുബണന്‍ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാല്‍മോഹന്റെ  കഴുത്തില്‍ കുരുക്കിട്ടു.

മരിക്കുമെന്ന്‌ ഉറപ്പായതോടെ അമ്മ മകന്റെ  വായില്‍ മയങ്ങാനുള്ള ഗുളിക ഇട്ടു വെള്ളം ഒഴിച്ചു. തുടര്‍ന്ന് മകന്‍ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്നു നാട്ടുകാരെ അറിയിച്ചശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പു  വീടു വിട്ടിറങ്ങിയ പിതാവ് മകന്റെ  മരണവാര്‍ത്ത അറിഞ്ഞ് തിരിച്ചെത്തി. മകന്റെ  മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....