Friday, April 11, 2025 11:50 pm

കാഞ്ചൻജംഗ ട്രെയിനപകടം : സംഭവിക്കാൻ കാത്തിരുന്നതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബം​ഗാളിലുണ്ടായ ട്രെയിനപകടം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നെന്ന് റെയിൽവേ സുരക്ഷാ കമ്മീഷണർ. ഒന്നിലധികം തലങ്ങളിലുള്ള വീഴ്ചകൾ അന്വേഷണത്തിൽ കണ്ടെത്തി. ഓട്ടോമാറ്റിക് സിഗ്നൽ സോണുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലെ പാളിച്ചകളും ലോക്കോ പൈലറ്റുമാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും അപര്യാപ്തമായ കൗൺസിലിങുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട്. ഓട്ടോമാറ്റിക് ട്രെയിൻ- പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കാനും റെയിൽവേ സുരക്ഷാ കമ്മീഷണർ ശിപാർശ ചെയ്തു. ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റടക്കം 10 പേരാണ് ജൂൺ 17ന് നടന്ന അപകടത്തിൽ മരണപ്പെട്ടത്. അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്‌സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയിൽ വെച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

തകരാറുള്ള സിഗ്നലുകൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട് ടി/എ 912 എന്ന രേഖ ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റിന് നൽകിയതായി റെയിൽവേ സുരക്ഷാ കമ്മീഷണർ(സി.ആർ.എസ്) പറഞ്ഞു. എന്നാൽ സിഗ്നൽ മറികടക്കുമ്പോൾ ട്രെയിൻ ഡ്രൈവർ പിന്തുടരേണ്ട വേഗതയെ കുറിച്ച് പേപ്പർ അതോറിറ്റി പരാമർശിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇത്തരം ഒരു രേഖ നൽകുമ്പോൾ, ലോക്കോ പൈലറ്റ് 10 കിലോമീറ്റർ വേഗതയിൽ ചുവപ്പ് സിഗ്നലിനെ സമീപിക്കേണ്ടതുണ്ട്. പകൽ സമയത്ത് ഒരു മിനിറ്റും രാത്രിയിൽ 2 മിനിറ്റും സിഗ്നലിൽ കാത്തിരിക്കുകയും വേണം. സിഗ്‌നലുകൾ തകരാറിലായത് മുതൽ അപകടം സംഭവിക്കുന്നതുവരെ സെക്ഷനിൽ ഈ രണ്ട് ട്രെയിനുകൾക്ക് പുറമേ മറ്റ് അഞ്ച് ട്രെയിനുകൾ പ്രവേശിച്ചതായി സി.ആർ.എസ് അന്വേഷണത്തിൽ കണ്ടെത്തി. കാഞ്ചൻജംഗ എക്‌സ്പ്രസ് മാത്രമാണ് മണിക്കൂറിൽ പരമാവധി 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയും ഓരോ തകരാറുള്ള സിഗ്നലിലും ഒരു മിനിറ്റ് നിർത്തുകയും ചെയ്തത്. അപകടത്തിൽപ്പെട്ട ഗുഡ്‌സ് ട്രെയിൻ ഉൾപ്പെടെ ബാക്കിയുള്ള ആറ് ട്രെയിനുകൾ ഈ മാനദണ്ഡം പാലിച്ചില്ലെന്നും സി.ആർ.എസ് പറഞ്ഞു.

ഓട്ടോമാറ്റിക് സിഗ്നലിംഗ് പ്രദേശത്തുള്ള ട്രെയിൻ പ്രവർത്തനത്തെക്കുറിച്ച് ലോക്കോ പൈലറ്റുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും വേണ്ടത്ര കൗൺസിലിംഗ് നൽകിയില്ലെന്ന് സി.ആർ.എസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപകടകരമാം വി​ധം 208 സിഗ്നൽ പാസിങ് കേസുകൾ സംഭവിച്ചു. ഇതിൽ 12 എണ്ണം കൂട്ടിയിടിക്കലിന് കാരണമായി. ഇത് റെയിൽവേ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പരിമിതികൾ എടുത്തുകാണിക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

0
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ...

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

0
പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍...

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ്...